Sunday, 13 November 2016

" ഇബ്നു തയ്മിയ്യയെ അറിയുക"

🔘🔘🔘🔘🔘🔳

ആരായിരുന്നു ഇബ്നു തയ്മിയ്യ....

🔻🔻🔻🔻
നമ്മുടെ ലക്ഷ്യം ഇബ്നു തൈമിയ്യ എന്നാ വ്യക്തിയെ ആക്ഷെപിക്കലല്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കലുമല്ല. ഒരു പക്ഷെ അദ്ദേഹം തന്റെ അവസാന നിമിഷങ്ങളിൽ തൗബ ചെയ്യുകയും അല്ലാഹു തമ്പുരാൻ അത് സ്വീകരിക്കുകയും അങ്ങിനെ മരണപ്പെട്ടിട്ടുമുണ്ടാവാം.
🔻🔻
മറിച്ച് ഇവിടെ ചെയ്യുന്നത് അദ്ദേഹ എഴുതിയത് ഒരു വിഭാഗം പണവും സ്വാധീനവും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതുമായ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിലെ സുപ്രധാന അപാകതകളാണ്.
🔻🔻
ഇദ്ദേഹത്തിൻ റ്റെ പുസ്തകങ്ങൾ പരിശോദിച്ചാൽ നബി(സ) യെയും അവിടുത്തെ അഹ് ലു ബൈത്തിനെയും വളരെ മോശമായി രീതിയിൽ ആക്ഷേപിച്ചതായി കാണാം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇബ്നു തൈയ്യയെക്കാളും വലുത് നബി(സ) യും അവിടുത്തെ അഹ് ലുബൈത്തുമാണ്.  കൂടാതെ, നൂതനാഷയക്കാർ മുഴുവനും അവലംബമാക്കുന്നത് ഇദ്ദേഹത്തിൻ റ്റെ പുസ്തകങ്ങളും ആശയങ്ങളെയുമാണ്. അതാണ്‌ ഇങ്ങനെ ഒരു നിരൂപണത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്.
🔻🔻
ഇദ്ദേഹത്തിന്റെ പേര്: അഹ്മദ് തഖിയുദ്ദീൻ അബുൽ അബ്ബാസ് ഇബ്നു അബ്ദുൽ ഹലീം തൈമിയ്യത്തുൽ ഹറ് റാനി  എന്നാണു. ജനനം: ഹിജ്റ വർഷം 661-ൽ റബീഉൽ അവ്വൽ പത്തിനാണ്. മരണം ഹിജ്റ വർഷം 728-ൽ ദുൽഖഅദ് 20 ന്.

🔻🔻പുത്തൻ വാദികളാൽ ശൈഖുൽ ഇസ്ലാം എന്നറിയപ്പെടുന്ന ഇബ്നു തൈമിയ്യ ആരായിരുന്നു??❓❓👇

🔶🔶🔷
പലരും ചോദിക്കുന്നു ആരാണീ "ഇബ്നു തൈമിയ്യ??" ഈ ചോദ്യത്തിന് മാന്യവും വ്യക്തവും മതപരവുമായ ഒരു മറുവടി കണ്ടെത്തുകയാണ് ഈ വരികളുടെ എളിയ ലക്ഷ്യം.
🔻🔻🔶🔷
അപാകതകളും വീഴ്ചകളും എല്ലാഹു പൊറുക്കട്ടെ.

സത്യത്തിൽ ഇബ്നു തൈമിയ്യയുടെ കിതാബുകളോളം സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന കിതാബുകളുണ്ടായിരികില്ല. കെട്ടിലും മട്ടിലും മികച്ചതും "ശൈഖുൽ ഇസ്ലാം" എന്നാ രചയിതാവിൻ റ്റെ റ്റൈറ്റിലും ഇവ സാധാരണ മുസ്ലിംകൾക്കിടയിൽ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് സത്യമാണ്. ചില രാജ്യങ്ങളുടെ മിമ്പറുകളിൽ ഇത്രമാത്രം പറയപ്പെടുന്ന പേരുകൾ വേറെയുണ്ടാകില്ല.
🔻🔻🔻
സത്യത്തിൽ പലരും മനസ്സിലാക്കിയത് വെറും അല്ലാഹുവിൻ റ്റെ സ്വിഫാത്തുകളെ വിശദീകരിച്ച സ്ഥലത്താണ് ഇദ്ദേഹത്തിന് അപാകതകൾ പറ്റിയെന്നതാണ്. പക്ഷെ അദ്ദേഹത്തിൻറെ ഫത് വകൾ മാത്രം നോക്കിയാൽ കാണാം അതൊരു ബിദ്അത്തുകളുടെ സമാഹരമാണെന്ന്.

🔻🔻 ആദ്യമായി മുൻകഴിഞ്ഞ പണ്ഡിതന്മാർ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞു എന്നറിയുന്നത് നന്നായിരിക്കും. ഇതിനു രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്:   ഈ എളിയവനെപ്പോലെയുള്ള ഒരുത്തൻ ഇത്രെയും പ്രസിദ്ദനായ ഒരു പണ്ഡിതനെയും തന്റെ ഗ്രന്ഥങ്ങളെയും മോശമായി പരിചയപ്പെടുത്തുമ്പോൾ പലരും തെറ്റിദ്ദരിച്ചേക്കാം "ഇവനാരാ ഇയാളെ നിരൂപിക്കാൻ?" എന്ന്.

🔻 രണ്ടാമതായി ചില സഹോദരന്മാർ മുസ്ലിം ഉമ്മത്തിൽ ഇയ്യാളെപ്പോലെ സ്വീകാര്യനായ ഒരാളില്ലെന്ന വിശ്വാസം വെച്ചു പുലർത്തിയവരുണ്ട്. ഈ വിശ്വാസത്തിന് മുസ്ലിം ചരിത്രത്തിൽ പിന്തുണയില്ലെന്ന വ്യക്തമാക്കാനുമാണിത്.
🔻🔻
സത്യത്തിൽ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ റ്റെ പണ്ഡിതന്മാർ അദ്ദേഹത്തിൻറെ ആഗമനക്കാലം മുതൽക്ക്‌ തന്നെ അയ്യാളുടെ അപാകതകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങൾക്ക്‌ അദ്ദേഹത്തിൻ റ്റെ വികലമായ ആശയങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വളരെ ന്യൂന പക്ഷമായിരുന്നു  അദ്ദേഹത്തിൻ റ്റെ വികല ആശയങ്ങളെ പിന്തുണച്ചത്.

🔻🔻 ഹിജ്റ 12-ആം നൂറ്റാണ്ടിൽ മുഹമ്മദുബ്നു അബ്ദുൽ വഹാബിലൂടെയും തൻ റ്റെ അനുചരന്മാരിലൂടെയുമാണ് പിന്നീട് ഇദ്ദേഹത്തിന്റെ വികലമായ ചിന്തകളെ ലോകത്ത് പ്രചരിപ്പിക്കാൻ വലിയ ശ്രമം നടന്നത്.

🔻🔻
അവരുടെ ആശയത്തിന് എതിരായവരെ മുഴുവനും കാഫിറുകളും മുശ്രിക്കുകളും പുത്തനാഷയക്കാരുമായി മുദ്രകുത്തി അവരെ കൊല്ലലും അവരുടെ ധനാപഹരണം നടത്തലുമൊക്കെ ഹലാലാക്കുകയും ചെയ്തു. ഇതനുസരിച്ച് ഹിജാസിലും മറ്റും അനേകം മഹത്തുക്കളായ പണ്ഡിതന്മാരെയും സാധാരണക്കാരെയും അവർ കൊന്നുക്കളയുകയും ചെയ്തിട്ടുണ്ട്. എത്രത്തോളം ഇബ്നു തൈമിയ്യ വരുന്നത് വരെ ഇസ്ലാം മരിച്ചുക്കിടക്കുകയായിരുന്നുവെന്നും അദ്ദേഹത്തിൻറെ ആഗമനത്തോടെ ഇത് പുനർജ്ജന്മം കൊള്ളുകയും അദ്ദേഹത്തിൻറെ മരണത്തോടെ വീണ്ടും ഇസ്ലാം മരിക്കുകയും പിന്നീട് ഹിജ്റ 12-ആം നൂറ്റാണ്ടിൽ മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ കാലത്താണ് ഇസ്ലാം ജനിച്ചതെന്നുമൊക്കെയാണ് ഇവരുടെ ജല്പന്നങ്ങൾ.

🔻🔻🔻🔻 ഇബ്നു തൈമിയ്യയുടെ കാലക്കാരനും പ്രസിദ്ധ ഇമാമുമായ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം തഖിയുദ്ദീൻ സുബ്കി(റ) തൻ റ്റെ
🔻
السيف الصقيل في الرد على نونية ابن زفيل എന്നാ കിതാബിൽ

17-ആ മത്തെ പേജിൽ പറയുന്നു:
🔻🔻
അല്ലാഹുവിന് തടിയുണ്ടെന്ന് പറയ്യുന്ന "ഹശ് വിയ്യത്തിനെ" പരാമർശിച്ച് പറയുന്നിടത്ത് ഇമാം സുബ്കി (റ) പറയുന്നു: ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ബുദ്ധിയും കുശാഗ്രതയുമുള്ള ഒരാൾ വന്നു. അദ്ദേഹത്തിനു സത്യപാത്ത കാണിച്ചു കൊടുക്കാൻ ഒരു ശൈഖില്ലായിരുന്നു. അദ്ദേഹവും ഹശ് വിയാക്കളുടെ ആദർശക്കാരനായിരുന്നു. അല്ലാഹുവിന്റെ ആസ്തിക്യത്തെക്കുറിച്ച് മോശമായത് പറഞ്ഞു എന്ന് മാത്രമല്ല അദ്ദേഹം നബി(സ)യെ സിയാറത്ത് ചെയ്യുന്നത് പാപമാണെന്നും ഒറ്റയടിക്ക് മൂന്നു ത്വലാഖ് ചൊല്ലിയാൽ ത്വലാഖാവില്ലെന്നും തുടങ്ങിയ വികലമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ പണ്ഡിതർ മുഴുവനും അദ്ദേഹത്തെ ജയിലിലടക്കണമെന്നു എകോപിക്കുകയും അതനുസരിച്ച് ജയിലിലടക്കുകയും ചെയ്തു. ജയിലിലാണ് അദ്ദേഹം മരണം വരിക്കുന്നത്."

🔻🔻‬: മഹാനായാ ഇബ്നു ഹജറുൽ അസ്ഖലാനി(റ) തൻ റ്റെ
الدرر الكامنة

യിൽ ഇബ്നു തൈമിയ്യയെ പരിചയപ്പെടുത്തി പറയുന്നു: "അദ്ദേഹം ഫിഖ്‌ഹിലും ഹദീസിലും ഭാഷയിലും അഗാധ പാണ്‍ഡിത്യമുള്ളയാളായിരുന്നു അത് തന്നെയാണ് അദ്ദേഹത്തിനു അഹംഭാവമുണ്ടാക്കാനിടയായതും. താനൊരു മുജ്തഹിദാണെന്ന് വരേക്കും അദ്ദേഹത്തിനു തോന്നുകയുണ്ടായി. അതുമൂലം ചെറിയവരും വലിയവരും തന്റെ കാലക്കാരും പൂർവ്വീകരുമായ സകല ഇമാമുകളെയും തള്ളിപ്പറയാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. അങ്ങനെ അമീറുൽ മുഅമിനീൻ ഉമറുബ്നുൽ ഖത്വാബ് (റ) വിൻ റ്റെ പേരിൽപോലും അപാകതകൾ ചുമത്തി. അലിയ്യുബ്നു അബീത്വാലിബ് (റ)നു പതിനേഴ്‌ തെറ്റുകൾ പറ്റിയെന്നു പറഞ്ഞു. ഇമാം ഗസ്സാലി(റ)യെ ചീത്ത പറഞ്ഞു. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങി വരുമെന്നും അതിന്റെ രൂപം, ഖുതുബയോതിക്കോണ്ടിരിക്കുമ്പോൾ മുകളിലെ സ്റ്റെപ്പിൽ നിന്ന് താഴെയുള്ള സ്റ്റെപ്പിലേക്ക് ഇറങ്ങി ഞാനീ ഇറങ്ങിയതുപോലെ ഇറങ്ങി വരുമെന്ന് വരേക്കും പറഞ്ഞു. അങ്ങനെ ജനങ്ങൾ അദ്ദേഹത്തെ "സിൻദീഖാണെന്നു" വിധിയെഴുതി...

🔻🔻
ഇബ്നു തൈമിയ്യയുടെ 'ഇഖ്‌തിളാഉ സ്സ്വിറാത്തുൽ മുസ്തഖീം" എന്നാ പുസ്തകത്തിനു ആമുഖമെഴുതിയ ഈജിപ്ഷ്യൻ സലഫി പണ്ഡിതനായ മുഹമ്മദ്‌ ഹാമിദ് അൽഫഖി (മരണം 1378 ഹി.) എഴുതുന്നത് കാണുക.

ودارت المعارك بين شيخ الإسلام رحمه الله ومعه ربه وبين حزب الشيطان ومعه الجماهير ورجال الدولة والرؤساء والسادة...اه.

"ശൈഖുൽ ഇസ്ലാമിന്റെയും -അദ്ദേഹത്തിൻറെ കൂടെ റബ്ബുമുണ്ട്- പിശാചിൻ റ്റെ പാർട്ടിയുടെയും -അവരുടെ കൂടെ മുസ്ലിം ഭൂരിപക്ഷവും രാഷ്ട്ര നേതാക്കളും ഉന്നതന്മാരുമുണ്ട്- തമ്മിൽ ആദർശ യുദ്ദങ്ങൾ തന്നെ നടന്നിട്ടുണ്ട്".

🔻🔻
ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം മുസ്ലിം ഉമ്മത്തിൽ ഇദ്ദേഹത്തിന്റെ ആശയങ്ങൾക്ക് യാതൊരു വിലയുമില്ലായിരുന്നു എന്ന്.

🔻🔻
ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞ തന്റെ കാലക്കാരായ പണ്ഡിതരിൽ പ്രധാനികൾ:
🔻🔻
പ്രസിദ്ദ ചരിത്രകാരനും വലിയ പണ്ഡിതനും ഇബ്നു തൈമിയ്യയുടെ ശിഷ്യനുമായ ഇമാം ശംശുദ്ദീൻ ഹാഫിസ് അൽ ദഹബി. (മരണം: 748 ഹി.) മഹാനവർകൾ തന്റെ زغل العلم എന്നാ കിതാബിൽ പേജ് 17 ൽ പറയുന്നു:

ولا تنازع في مسالة لا تعتقدها ، واحذر التكبر والعجب بعملك ، فيا سعادتك إن نجوت منه كفافا لا عليك ولا لك ، فوالله ما رمقت عيني أوسع علما ولا أقوى ذكاء من رجل يقال له : ابن تيمية ، مع الزهد في المأكل والملبس والنساء ، ومع القيام في الحق والجهاد بكل ممكن ، وقد تعبت في وزنه وفتشته حتى مللت في سنين متطاولة ، فما وجدت قد أخره بين أهل مصر والشام ومقتته نفوسهم وازدروا به وكذبوه وكفروه إلا الكبر والعجب ، وفرط الغرام في رياسة المشيخة والازدراء بالكبار ، فانظر كيف وبال الدعاوي ومحبة الظهور ، نسأل الله تعالى المسامحة.

ചുരുക്ക സാരം: "ജ്ഞാനം കൊണ്ട് അഹങ്കരിക്കുന്നതും അഹന്ത നടിക്കുന്നതും നീ ഒഴിവാക്കുക. അല്ലാഹുവാണ് സത്യം ഇബ്നു തൈമിയ്യയെപ്പോലെ പാണ്ഡിത്യവും ബുദ്ദിയും ഉള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അപ്ക്ഷേ അദ്ദേഹത്തിൻറെ കിബ്റും പോരും നന്ദികേടും പൂർവ്വികരായ ഇമാമുകളെ നിസ്സാരമാക്കി തള്ളിയതുമാണ്‌ ഈജിപ്തിലെയും ശാമിലെയും മുസ്ലിംകൾ അദ്ദേഹത്തെ അവഗണിച്ചതും കാഫിറാണെന്നുവരേക്കും പറയാനിടയയതും". 

🔻🔻🔻
ഇബ്നു തൈമിയ്യയെ ഈ പണ്ഡിതന്മാരും മുസ്ലിം ഉമ്മത്തും ഇത്രമാത്രം തള്ളിപ്പറയാനും കാഫിറാണെന്ന് വരേക്കും പറയാനും കാരണം തന്റെ പുസ്തകങ്ങളിൽ കുത്തിനിറച്ച വമ്പൻ അപാകതകളാണ്. അവയിൽ ചിലത് നമുക്ക് പരിശോദിക്കാം.
🔻🔻
ഇദ്ദേഹം തൻ റ്റെ അൽ അസ്മാഉ വസ്സ്വിഫാത്തു എന്ന പുസ്തകത്തിന്റെ 1/81 ൽ وأشرقت الأرض بنور ربها എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:

"وهذا دليل على أنه إذا جاءهم وجلس على كرسيه أشرقت الأرض كلها بأنواره"

"ഈ ആയത്ത്, അല്ലാഹു വന്ന് തൻ റ്റെ കസേരയിൽ ഇരുന്നാൽ അവൻ റ്റെ പ്രകാശം കൊണ്ട് ഭൂലോകമാകെ പ്രകാശിക്കുമെന്നതിന് രേഖയാണ്"
🔻
ഇത്തരം വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. അല്ലാഹു ഒരു സൂര്യനെ പോലെയോ?

അല്ലാഹുവിനു ഇരിക്കാൻ ഒരു ചെയറും?.

ഇദ്ദേഹം തൻ റ്റെ ഫതാവയുടെ നാലാം വാള്യം 374 -ൽ പറയുന്നു:

"إن محمدا رسول الله يجلسه ربه على العرش معه"

"മുഹമ്മദ്‌ നബിയെ അല്ലാഹു തൻ റ്റെ കൂടെ അർശിൽ ഇരുത്തിപ്പിക്കും"
🔻
ഇതു തന്നെയാണ് ജൂതന്മാരുടെയും വിശ്വാസം. അവരുടെ കൈകടത്തലുകൾക്ക് വിധേയമായ "ഈസ്‌ഹാഹി" ന്റെ 22/19 ൽ കാണാം

🔻🔷🔶
സത്യത്തിൽ ഇമാം മുസ്ലിം(റ) റിപ്പോർട്ട്‌ ചെയ്ത സ്വഹീഹായ ഹദീസിൽ കാണാം റബീഅത്ത്(റ) തിരു നബി(സ) യോട് സ്വര്ഗ്ഗത്തിലെ സഹവാസം ചോദിച്ചത് (أسألك مرافقتك في الجنة) .

ഇമാം ത്വബ്റാനി(റ) റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ കാണാം:

وعَنْ مُصْعَبٍ الأَسْلَمِيِّ رضي الله عنه ، قَالَ : انْطَلَقَ غُلامٌ مِنَّا فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنِّي سَائِلُكَ سُؤَالا ، قَالَ : " وَمَا هُوَ ؟ " قَالَ : أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ ، قَالَ : " مَنْ أَمَرَكَ هَذَا ، أَوْ مَنْ عَلَّمَكَ بِهَذَا ؟ أَوْ مَنْ دَلَّكَ عَلَى هَذَا ؟ " قَالَ : مَا أَمَرَنِي بِهَذَا أَحَدٌ إِلا نَفْسِي ، قَالَ : " فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ " ، فَذَهَبَ الْغُلامُ جَذْلانَ لِيُخْبِرَ أَهْلَهُ ، فَلَمَّا وَلَّى ، قَالَ : " رُدُّوا عَلَيَّ الْغُلامَ " ، فَرَدُّوهُ كَئِيبًا مَخَافَةَ أَنْ يَكُونَ قَدْ حَدَثَ فِيهِ شَيْءٌ ، قَالَ : " أَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ(مجمع الزوائد ١٨٤٩٢) رواه الطبراني ورجاله رجال الصحيح

🔷"ഞങ്ങളിൽപെട്ട ഒരാള് നബി(സ) യുടെ അടുത്ത് പറഞ്ഞു: ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ?അതെ, എന്താണത്? "അങ്ങ് ശഫാഅത്ത് ചെയ്ത് കൊടുക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങയോട് ഞാൻ ആവശ്യപ്പെടുന്നു" ഇത് കേട്ടപ്പോൾ നബി(സ) ചോദിച്ചു: ആരാണ് നിനക്കിത് പഠിപ്പിച്ചു തന്നത്? അത് എന്റെ മനസ്സിലുദിച്ച ചോദ്യം മാത്രമാണ്. അപ്പോൾ നബി(സ) പറഞ്ഞു: "നീ ഞാൻ ശഫാഅത്ത് ചെയ്തു രക്ഷപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ പെട്ടവനാണ്, തീർച്ച". (മജ്മഅ സവാഇദ്. ഇതിന്റെ പരപര സ്വഹീഹിന്റെ പരമ്പരയാണ്)
😈🔻
ഇബ്നു തൈമിയ്യ പറയുന്നു ചോദിക്കാൻ പാടില്ലെന്ന്.
നബി(സ)യുടെ അടുക്കൽ വന്ന് സ്വഹാബത്ത് ചോദിക്കുന്നു, ഞാൻ തരുമെന്ന് നബി(സ) ഉറച്ച വാക്കുകൊടുക്കുന്നു. ഇതുകൊണ്ടായിരിക്കും മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) ഇയാളുടെ വാക്കുകളെ കുപ്പത്തൊട്ടിയിലേക്ക്‌ എറിയണമെന്ന് പറഞ്ഞത്.

🔻🔻: മറ്റൊരു ഇമാമായ ശിഹാബുദ്ദീൻ അല ഖഫാജി(റ) തന്റെ شرح الشفا യിൽ പറയുന്നു:

"(അമ്പിയാക്കളുടെ ഖബ്റുകളെ പള്ളികളാക്കിയവരെ അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന ഹദീസ് ഉദ്ടരിച്ചതിനു ശേഷം മഹാനവര്കൾ പറയുന്നു. ഈ ഹദീസാണ് ഇബ്നു തൈമിയ്യയെയും ഇബ്നുൽ ഖയ്യിമിനെയും നബി(സ) യെ സിയാറത്ത് ചെയ്യാൻ പാടില്ലെന്ന വളരെ മോശമായ വാദം പറയാൻ കാരണമാക്കിയത്. അതിനാല തന്നെ ജനങ്ങൾ അവരെ കാഫിറാക്കുകയും ചെയ്തു.

🔻🔻🔻
മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ ഫതാവയിൽ പറയുന്നു: ഇബ്നു തൈമിയ്യ എന്നവർ അല്ലാഹു നിന്ദിക്കുകയും പിഴപ്പിക്കുകയും സത്യത്തിനെതൊട്ട് അന്ധനാക്കുകയും ചെയ്തയാളാണ്. അദ്ദേഹം തന്റെ നിസ്സരപ്പെടുത്തൽ മുന് കഴിഞ്ഞുപോയ സൂഫിയാക്കളിൽ മാത്രം ഒതുക്കിയില്ല മറിച്ച് മഹാനായ ഉമറുൽ ഖത്വാബിനെയും  അലിയ്യുബ്നു അബീത്വാലിബ്(റ) നെയും വരേക്കും തെട്ടുകാരാക്കി ചിത്രീകരിച്ചു. മിമ്പറിൽ വെച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഉമറിനു ഒരു പാട് അപാകതകൾ വന്നിട്ടുണ്ട്". മറ്റൊരിക്കൽ അലി(റ) നു മുന്നൂറിൽ പരം തെറ്റുകൾ സംഭവിച്ചയാളാണെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ വാക്കുകൾക്ക് യാതൊരു വിലയുമില്ല. എന്നല്ല അദ്ദേഹത്തിൻറെ വാക്കുകളെ കുപ്പത്തൊട്ടിയിലെക്കെറിയുകയാണ് വേണ്ടത്. അദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് വിശ്വസിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെപ്പോലുള്ളവരുടെ തെറ്റായ ആശയങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. "

🔻🔻
وقال فاسمع اذا كلام الرب.قد رايت الرب جالسا على كرسيه وكل جند السماء وقوف لديه عن يمينه وعن يساره.

"അന്നേരം നീ രക്ഷിതാവിന്റെ വാക്ക് കേൾക്കൂ, ഞാൻ അവനെ കസേരയിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്, അവന്റെ വലത്തും ഇടത്തും അവന്റെ സൈന്യവും നിൽക്കുന്നുണ്ട്".

ഇങ്ങനെ ഒരു ക്ഷീണിച്ച അവശനായ ദൈവം മുസ്ലീംകൾക്കില്ല.

തന്റെ പുസ്തകമായ മിന്ഹാജിന്റെ നാലാം വാള്യം 243 - 244 ൽ പറയുന്നു: 

وقال النبي صلى الله عليه وسلم لابن عباس رضي الله عنهما  إذا سألت فاسأل الله ، وإذا استعنت فاستعن بالله ولم يقل سلني ولا استعن بي وقد قال تعالى فإذا فرغت فانصب وإلى ربك فارغب"

ഇബ്നു അബ്ബാസ്(റ)യോട് നബി(സ) പറയുന്നു: നിങ്ങൾ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കൂ, സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടൂ. എന്നോട് ചോദിക്കൂ എന്നോ, എന്നോട് സഹായം തേടൂ എന്നോ അവിടുന്ന് പറഞ്ഞില്ല...."ഇതിലൂടെ ഇബ്നു തൈമിയ്യ തന്റെ വികലമായ ആശയം പഠിപ്പിക്കുകയാണ് അഥവാ, ജീവിച്ചിരിക്കുന്നവരോട് പോലും സഹായം ചോദിക്കാൻ പാടില്ലെന്നതാണത്.

🔻
ഇനിയും ഈ ഇബ്നു തൈയ്യയെ മനസ്സിലാക്കാൻ അദ്ദേഹം തന്റെ മിന്ഹാജിന്റെ നാലാം വാള്യത്തിൽ 243,244 പേജുകളിൽ പറയുന്നത് കാണുക:

ونحن نعلم أن ما يحكى عن فاطمة وغيرها من الصحابة من القوادح كثير منها كذب وبعضها كانوا فيه متأوّلين، وإذا كان بعضها ذنباً فليس القوم معصومين، بل هم مع كونهم أولياء اللّه من أهل الجنة، لهم ذنوب يغفرها اللّه لهم.

"നമുക്കറിയാം, നിശ്ചയം ഫാത്തിമയിൽ നിന്നും മറ്റു സ്വഹാബികളിൽ നിന്നും ഉദ്ദരിക്കുന്ന അനേകം മോശമായ കാര്യങ്ങൾ. അവയില ചിലത് കളവുകളാണ്, മറ്റു ചിലത് വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. ചിലത് തെറ്റുകളാണെങ്കിൽ തന്നെ  അവർ പാപസുരക്ഷിതരൊന്നുമല്ലല്ലോ,  മറിച്ച് അവർ ഔലിയാക്കളായതോടുകൂടി അവർ പാപങ്ങൾ ചെയ്തിട്ടുണ്ട്. അതവർക്ക് അല്ലാഹു പൊറുത്തുകൊടുക്കും."

ഇതൊക്കെ എഴുതാൻ തന്നെ നമുക്ക് പേടിയാവുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

(فاطمة بضعة مني) "ഫാതിമ എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്" നബി(സ) വിശേഷിപ്പിച്ച, സ്വർഗ്ഗത്തിൽ സര്വ്വ സ്ത്രീകളുടെയും പ്രസിഡന്റായ ഈ ലോകത്ത് വെറും 22 വർഷം മാത്രം ജീവിച്ച മഹതി ഫാതിമ(റ) പോലും തെറ്റുചെയ്തിട്ടുണ്ടെന്ന് വിശേപ്പിച്ചെങ്കിൽ!!. ഇതൊക്കെയായിരിക്കും എല്ലാ പുത്തൻ പ്രസ്ഥാനക്കാർക്കും പൂർവ്വീകരായ സ്വഹാബത്തടക്കമുള്ള മഹാന്മാരെ കണ്ണിൽ പിടിക്കാത്തത്.

🔻🔻
ഇതിനു മറുപടി ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പറയട്ടെ:
 
سئل الإمام أحمد بن حنبل رحمه الله فيمن زعم أنه مباح لـه أن يتكلم في مساوئ أصحاب رسول الله صلى الله عليه وسلم، فقال أبو عبدالله: هذا كلام سوء رديء، يجانبون هؤلاء القوم ولا يجالسون ويبين أمرهم للناس"( "السنة للخلال: ٥١١/٣)

"അഹ്മദുബ്നു ഹമ്പൽ رحمه الله നോട് സ്വഹാബത്തിൻ റ്റെ തിന്മകളെ കുറിച്ച് സംസാരിക്കൽ അനുവദനീയമാണെന്ന് വാദിക്കുന്നവരെ കുറിച്ച് ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു: "അത് വളരെ മോശമായ സംസാരമാണ്. അത്തരം ആളുകളുടെ കൂടെ ഇരിക്കുകയോ സഹവസിക്കുകയോ ചെയ്യരുത്. അവരെക്കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കുകയും വേണം".

🔻🔻🔻

SUNNI DEBATERS WING...
📚📚📚📚📚📚📚📚📚
_______________________

sunniknowledge.blogspot.com
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate