Monday, 14 November 2016

ഓ ബിലാൽ !!! എന്നെ സന്ദർശിക്കാൻ സമയമായില്ലേ

ഓ ബിലാൽ !!!! എന്നെ സന്ദർശിക്കാൻ സമയമായില്ലേ
____________________

അബുദ്ദുർദാഅ (റ) വിl നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു. 

مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟

ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.

فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِ . 

അങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല. 

ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു: 

وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)

ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിൻ റ്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വപ്നത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)

ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ൻ റ്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാളീ ഇയാള് (റ)  'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാറത്തിന്ന് വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)

ഈ ചരിത്രം പല മഹാന്മാരും ഉദ്ദരിച്ചിട്ടുണ്ട്. ബിലാൽ(റ)നെ പോലുള്ള, സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി പടുത്തുയർത്തിയ വിശുദ്ദ ഇസ്ലാമിനു അവരുള്പ്പെടാത്ത ഒരു ഇജ്മാഅ് വേണോ?

ഇനി ഒരു തെളിവും കൂടി കാണൂ: ഇമാം അഹ്മദുബ്നു ഹമ്പലിന്റെ(റ)  മകൻ അബ്ദുല്ലാ(റ) എന്നവർ  തന്റെ "അൽ ഇലൽ" എന്നാ കിത്താബിൽ ഉദ്ദരിക്കുന്നു:

سألته عن الرجل يمس منبر النبي صلى الله عليه وسلم ويتبرك بمسه ويقبله ويفعل بالقبر مثل ذلك أو نحو هذا يريد بذلك التقرب إلى الله جل وعز؟  فقال: لا بأس بذلك.(كتب العلل ومعرفة الرجال ٤٩٢/٢)

അഹ്മദുബ്നു അമ്പലിൻ റ്റെ മകൻ പറയുന്നു: "ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: "ഒരാള് അലാഹുവിൻ റ്റടുക്കൽ പുണ്യമാഗ്രഹിച്ചുകൊണ്ട് നബി(സ) യുടെ മിമ്പർ തൊടുന്നതും ബറക്കത്തെടുക്കുന്നതും അതിനെ ചുംബിക്കുന്നതും അതുപോലെ അവിടുത്തെ ഖബ്റിനെ തൊടുന്നതും മുത്തുന്നതും ബറക്കത്തെടുക്കുന്നതും അതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ ശരിയാണോ? അവിടുന്ന് മറുവടി പറഞ്ഞു: അതിൽ യാതൊരു കുഴപ്പവുമില്ല".

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate