Tuesday, 11 October 2016

ഇസ്തിഗാസ സ്വഹാബാക്കൾ ഭാഗം 02

..1...

മഹതി ആയിഷ ബീവി (റ)
=====================

بَابُ مَا أَكْرَمَ اللَّهُ تَعَالَى نَبِيَّهُ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدَ مَوْتِهِ

'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം'
_____________________

എന്ന ശീർഷകത്തിലാണ്  
'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം' എന്ന ശീർഷകത്തിലാണ്
ഇമാം ബുഖാരി റ യുടെ കാലഘട്ടത്തിൽ ജീവിച്ച് വഫാതായ മുഹദ്ദിസ് മഹാനായ ഇമാം ദാരിമി  (റ)
പ്രസ്തുത ഹദീസ് കൊണ്ട് വന്നിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്.

٩٣ - حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا سَعِيدُ بْنُ زَيْدٍ، حَدَّثَنَا عَمْرُو بْنُ مَالِكٍ النُّكْرِيُّ، حَدَّثَنَا أَبُو الْجَوْزَاءِ أَوْسُ بْنُ عَبْدِ اللَّهِ، قَالَ: قُحِطَ أَهْلُ الْمَدِينَةِ قَحْطًا شَدِيدًا، فَشَكَوْا إِلَى عَائِشَةَ فَقَالَتْ: " انْظُرُوا قَبْرَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاجْعَلُوا مِنْهُ كِوًى إِلَى السَّمَاءِ حَتَّى لَا يَكُونَ بَيْنَهُ وَبَيْنَ السَّمَاءِ سَقْفٌ. قَالَ: فَفَعَلُوا، فَمُطِرْنَا مَطَرًا حَتَّى نَبَتَ الْعُشْبُ، وَسَمِنَتِ الْإِبِلُ حَتَّى تَفَتَّقَتْ مِنَ الشَّحْمِ، فَسُمِّيَ عَامَ الْفَتْقِ
[تعليق المحقق] رجاله ثقات وهو موقوف على عائشة

👆🏻👆🏻👆🏻👆🏻

"അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'
(SUNANU DARIMI).......

ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്'

هداية الرواة إلى تخريج أحاديث المصابيح والمشكاة

എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ
റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച്
الفضائل والشمائل

വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്.

അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല. ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ............
__________________________________________

...2...

അലി(റ) അംഗീകരിക്കുന്നു.

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك (قرطبي : ٢٦٥/٥)

അബുസ്വാദിഖ്(റ) അലി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്തു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു  ഖബ്റിനു മുകളിലേക്ക്  വീണു.അവിടെ നിന്ന് മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു. "അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങ് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ടു. അങ്ങ് അല്ലഹുവില്നിന്നു കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾകൊണ്ടു.അള്ളാഹു അങ്ങേക്ക്   അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. " അവർ അവരുടെ സ്വശരീരങ്ങളെ അക്രമിച്ച് താങ്കളെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണകാണിക്കുന്നവനായും അവർ എത്തിക്കുന്നതാണ്". നിശ്ചയം ഞാനെന്റെ ശരീരത്തെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമൊചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപ്പിച്ചിരിക്കുന്നു". അപ്പോൾ ഖബ്റിൽനിന്ന് ഒരു വിളിയാളം കേട്ടു. " നിശ്ചയം അള്ളാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു". (ഖുർതുബി: 5/265).

മഹാനായ അബുഹയ്യാൻ(റ) "അൽ ബഹ്റുൽമുഹീത്വ" 4/180 ലും ഈ സംഭവം രേകപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത ഹദീസ്  "കൻസുൽ ഉമ്മാൽ"  2/386 - ലും 4/259- ലും പരമാർഷിച്ചിട്ടുണ്ട്. ഈ അഅറാബി നടത്തിയ ഇസ്തിഗസയെ അലി(റ) ഉൾപെടെയുള്ള സ്വഹാബത്ത് അംഗീകരിച്ചു......
__________________________________________

...3...

മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)
====================

ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:

حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).

മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ
(أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.

ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:

وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)

(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.
__________________________________________

...4...

ഖാലിദുബ്നു വലീദ് (റ)
===================

" മഹാനായ ഖാലിദുബ്നു വലീദ് റ യർമൂഖ് യുദ്ധത്തിൽ തൻ റ്റെ തൊപ്പി നഷ്ടപ്പെട്ട സമയത്ത് ജനങ്ങളോട് അത്  തെരയാൻ ആവശ്യപ്പെടുകയും യുദ്ധ സമയത്തായതിനാൽ ജനങ്ങളാൽ ആക്ഷേപിക്കപ്പെട്ടപ്പോൾ മഹാനവർകൾ പറഞ്ഞു ഈ തൊപ്പിയിൽ ഞാൻ  നബി സ്വ  യുടെ ഷഹ്റെ മുബാറക് തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ഞാൻ ഏതൊക്കെ യുദ്ധങ്ങളിൽ പങ്കെടുത്തുവൊ എനിക്ക് ഈ മുടിയിൽ നിന്ന് സഹായം കിട്ടിയിട്ടല്ലാതെയില്ല ....
...
ഇബ്നു കസീർ റ അൽ ബിദായത്തു വന്നിഹായ .......

وَقَدْ رُوِيَ أَنَّ خَالِدًا سَقَطَتْ قَلَنْسُوَتُهُ يَوْمَ الْيَرْمُوكِ وَهُوَ فِي الْحَرْبِ، فَجَعَلَ يَسْتَحِثُّ فِي طَلَبِهَا، فَعُوتِبَ فِي ذَلِكَ، فَقَالَ: إِنَّ فِيهَا شَيْئًا مِنْ شَعْرِ نَاصِيَةِ رَسُولِ اللَّهِ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِنَّهَا مَا كَانَتْ مَعِيَ فِي مَوْقِفٍ إِلَّا نُصِرْتُ بِهَا.

البداية والنهاية....  إبن كثير........

ഈ സംഭവം ഉദ്ധരിച്ച മറ്റു മുഹദ്ദിസീങ്ങൾ .....

الطبراني في المعجم الكبير - (ج 4 / ص 142) و الحاكم في المستدرك - (ج 12 / ص 220) و البيهقي في دلائل النبوة - (ج 6 / ص 491) و أبو نعيم في دلائل النبوة - (ج 1 / ص 430) و سعيد بن منصور في سننه كما في الإصابة لابن حجر - (ج 1 / ص 284)و أبو يعلى في مسنده - (ج 6 / ص 325) و ابن عساكر في تاريخ
دمشق - (ج 16 / ص 247) و الذهبي في سير أعلام النبلاء - (ج
16 / ص 130)

Points........

""""""""""
നബി സ്വ യുടെ വഫാത്തിന്ന് ശേഷമാകുന്നു യർമൂഖ് യുദ്ധം നടക്കുന്നത് നബി‌സ്വ വഫാതായിട്ടും അവിടത്തെ തിരു മുടിയിൽ നിന്നും സഹായം അതായത് ഭൗതികമായ, മറഞ്ഞ വഴിയിൽ കൂടി ഈ സ്വഹാബി വര്യൻ  സഹായം പ്രതീക്ഷിക്കുന്നു""""""""""

""""" എനി സഹായം ചോദിച്ചില്ലല്ലൊ എന്നാണെങ്കിൽ ഇവിടെ സഹായം പ്രതീക്ഷിക്കുകയാകുന്നു ചെയ്തത് ഇതും ചോദിക്കുന്നതിന്ന് തുല്യം തന്നെ  എനി  സഹായം ചോദിക്കലാകുന്നു ശിർക്ക് എങ്കിൽ പ്രതീക്ഷിക്കാനും പാടില്ലല്ലൊ , എനി പ്രതീക്ഷിക്കൽ മാത്രം ഷിർക്ക് വരുകയില്ല എന്ന വാദം ശുദ്ധ മണ്ടത്തരമാണ്""""""""""'""''"''

"""""""

ഇത് ബറകത്തെടുക്കുന്ന വിഷയമല്ല ഇബ്നു കസീർ റ യുടെ ഇബാറത്തിൽ കാണാം  " ഇല്ലാ നുസ്വിർതു ബിഹാ" എന്നാകുന്നു അതായത്  സഹായം കിട്ടിക്കൊണ്ടിരിക്കുന്നു" """""""""""

""""" നബി‌‌സ്വ വഫാത്തായിട്ടും അവിടത്തെ തിരു മുടിയിൽ നിന്ന് സഹായം പ്രസ്തുത സ്വഹാബി വര്യന്ന് കിട്ടിയെങ്കിൽ ആ മുത്ത് നബി സ്വ യിൽ നിന്ന് നമുക്ക് എന്തായാലും സഹായം  കിട്ടുമെന്നതിൽ സംശയമേ വേണ്ടല്ലൊ """"""""
__________________________________________

നിങ്ങളുടെ കൂട്ടുകാരൻ
സിദ്ധീഖുൽ മിസ്ബാഹ്.............
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate