Friday, 20 July 2018

ഏർവാടി യാത്ര !!! ഒരു യാത്രാ ഡയറി കുറിപ്പ്

*✍ഏർവാടി യാത്ര !!! ഒരു യാത്രാ ഡയറി കുറിപ്പ്*✍

*സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട് - ഏർവാടിയിൽ -  ( 26 ചൊവ്വ 27 ബുധൻ / ജൂൺ / 2018)*

*റൂട്ട് സഹിതം ട്രൈൻ & ബസ്സ് സമയം എല്ലാം താഴെ ഉൾക്കൊള്ളിച്ചിട്ടുണ്ട്*

*“അല്ലാഹു വിൻറെ മാർഗ്ഗത്തിൽ ഷഹീദായവർ എന്നെന്നും അവര്‍ ജീവിക്കുന്നവരാണ് . രക്ഷിതാവിന്റെ അടുക്കൽ അവർക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കും” (ഖുർ ആൻ)*

അൽഹംദുലില്ലാഹ്!!!!!! ജീവിതത്തിലാദ്യമായി സയ്യിദ്  ഷഹീദ് സുൽത്വാൻ ഇബ്രാഹീം ബാദ്ഷാ (റ) & മഹാനവർകളുടെ കുടുംബവും അനുയായികളും അന്ത്യ വിശ്രമം കൊള്ളുന്ന ഏർവാടി ശുഹദാക്കളുടെ മഖ്ബറയിലെത്താൻ തൗഫീഖ് നൽകിയ നാഥന്ന് സ്തുതി അൽഹംദുലില്ലാഹ്!!!!!!!

ഏർവാടിയെന്ന് കേൾക്കുമ്പോൾ വിമർശകരായ മുജാഹിദ് പോലോത്ത പുത്തൻ വാദികൾ കളിയാക്കുന്ന ഒരു വിഷയമാണ് അവിടെയുള്ള ചികിൽസ എങ്ങനെ നടക്കുന്നു എന്ന് ? ! എന്നാൽ ശുഹദാക്കളുടെ ഈ ആത്മീയ ചികിൽസ അദൃശ്യമായ മാർഗ്ഗത്തിലൂടെയാണ് ,  ഇന്നത്തെ ആധുനിക ചികിൽസക്കാവശ്യമായ മെഡിക്കൽ ചെക്കപ്പ് വരെ അദൃശ്യമല്ലേ ?  സ്കാൻ ചെയ്യുമ്പോൾ അവിടെയുള്ള ഒരു യന്ത്രമാണ് ഘടനയും, വിവരവും  നൽകുന്നത്, ഇത്തരം യന്ത്രങ്ങളുടെ ആന്തരിക പ്രവർത്തന ഫലമായി ശരീര ഘടനയും , റിപ്പോർടും എങ്ങനെ കണ്ടെത്തുന്നു എന്നതും മനുഷ്യ കണ്ണിന്ന് അദൃശ്യമാണ്, കേവലം മനുഷ്യ ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച അചേതന വസ്തുവായ ഇരുമ്പ് സ്റ്റീൽ അല്ലെങ്കിൽ ഫൈബർ കൊണ്ട് നിർമ്മിക്കപ്പെട്ട  ഇത്തരം മെഷീനുകൾക്ക് ആന്തരീകാവയവത്തിന്റെ ഗതിയും, രോഗവും കണ്ട് പിടിക്കാൻ കഴിഞ്ഞുവെങ്കിൽ  അള്ളാഹുവിന്റെ മഹാന്മാർക്ക് ഇതിനേക്കൾ നല്ല രൂപത്തിലും ഭാവത്തിലും കഴിയുന്നു എന്നല്ലേ !! പക്ഷേ അള്ളാഹുവിലും അവൻ നൽകുന്ന കഴിവിലും വിശ്വാസമില്ലാത്തതിന്റെ അടയാളമാണ് ഇത്തരം മഹാന്മാർ നടത്തുന്ന അദൃശ്യമായ ചികിൽസകളെ കളിയാക്കുന്നത് !

കേരള മുസ്ലിമീങ്ങൾക്ക് ഇന്ത്യയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അള്ളാഹുവിന്റെ മഹാന്മാരുടെ പേര് പറയുമ്പോൾ ഒന്നാമതായി പറയാനുള്ളത്  ഇന്ത്യയുടെ ഗരീബ് നവാസ് അജ്മീർ ഖാജ (റ) വും ,  രണ്ടാമതായി ഏർവാടിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഷഹീദ് സുൽത്വാൻ ഇബ്രാഹീം ബാദ്ഷാ (റ) വിന്റേതുമാണ്. ഹബീബായ (സ്വ) യുടെ പേരമക്കളിൽ പതിനെട്ടാം പരമ്പരയിൽ പെട്ട ഇബ്രാഹീ ബാദ്ഷാ (റ) നബി (സ്വ) യുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിലെത്തിയതും ഇസ്ലാമിക ദഹ് വത്ത് നടത്തിയതും. അൽഹംദുലില്ലാഹ് !!! ഹബീബ് (സ്വ) യുടെ തിരു നോട്ടവും ഹബീബ് (സ്വ) യുടെ പേര മക്കളിലൂടെയും , സ്വഹാബാക്കളിലൂടെയും ധന്യമാണ് നമ്മുടെ ഇന്ത്യയും വിശിഷ്യാ കേരളവും.

എന്റെ യാത്ര കാസർഗോട് ജില്ലയിലെ നീലേശ്വരത്ത് നിന്നും ആരംഭിച്ച് തിരുവനന്തപുരത്തിറങ്ങി രണ്ടര മണിക്കൂർ നാഗർകോവിലിലേക്ക് ബസ് യാത്ര , അവിടന്ന് ഒന്നെ കാൽ മണിക്കൂർ തിരുനെൽ വേലി ബസ് യാത്ര, തിരുനെൽ വേലിയിൽ നിന്ന് ട്രൈനിൽ രണ്ടര മണിക്കൂർ മധുര ജംഗ്ഷനിൽ ഇറങ്ങി അവിടന്ന് വീണ്ടും മധുരൈ ടു രാമേശ്വരം ലോക്കൽ  ട്രൈനിൽ കയറി  രണ്ട് മണിക്കൂർ  യാത്ര ചെയ്ത് "രാമനാഥപുരം" എന്ന് പേരുള്ള റെയിൽ വേ സ്റ്റേഷനിലേക്ക് വന്നിറങ്ങുകയും, റെയിൽ വേ സ്റ്റേഷന് നേരെ എതിർ വശത്തുള്ള രാമനാഥപുരം ബസ്സ് സ്റ്റാന്റിൽ നിന്നും ഏർവാടി ബസ്സിൽ കയറി  28 KM  യാത്ര ചെയ്തിട്ടാണ് മഖാമിലെത്തുന്നത്. ഏർവാടിക്കടുത്തുള്ള റെയിൽവേ സ്റ്റേഷൻ എന്നത് രാമനാഥപുരമാണെന്നത് പ്രത്യേകം ഓർക്കുക. (ഒന്ന് കൂടി All Train details സഹിതം താഴെ കൊടുക്കുന്നുണ്ട് ആവശ്യമുള്ളവർ ഉപയോഗപ്പെടുത്തുക‌)

രാത്രി 10 മണിയോടെ ഏർവാടിയിലെത്തി മഖാം മെയിൻ ഗേറ്റിന് സമീപത്തുള്ള ഒരു തങ്ങളുടെ ലോഡ്ജിൽ റൂം എടുത്തു (താജ് പാർക്) , 300 രൂപ പറഞ്ഞുവെങ്കിലും 250 രൂപ നൽകി , നല്ല വൃത്തിയും സൗകര്യവുമുള്ള പുതിയ ലോഡ്ജായിരുന്നു. റൂമിലെത്തി ബാഗെല്ലാം റൂമിൽ വെച്ച് വേഗം തന്നെ മഖാമിലെത്തി അസ്സലാമു അലൈക യാ ഏർവാടി ഷുഹദാക്കളേ...‌. വല്ലാത്തൊരു കുളിർമ്മയായിരുന്നു... ഒരുപാട് ശുഹദാക്കളുടെ മഖ്ബറ , പൈശാചിക ബാധ , സിഹ്റ് ബാധിച്ചവരുടെ ഹാലിളക്കം മഖാം പുറത്ത് കാണാൻ സാധിച്ചു‌. ഒരുപാട് രോഗികൾ എല്ലാവരും ഹബീബായ സ്വ യുടെ പേരക്കുട്ടി ഇബ്രാഹീ ബാദുഷാ റ വിന്റെ ഹൾറത്തിൽ... ഇവിടന്ന് തൊട്ടടുത്ത് 100 മീറ്റർ പോയാൽ കാട്ടുപ്പള്ളിയിലെത്താം അവിടെയാണ് ബാദ്ഷാ (റ) വിന്റെ മന്ത്രിയായിരുന്ന സയ്യിദ് ശഹീദ് അമീർ അബ്ബാസ് (റ) , സയ്യിദ് ശഹീദ് ഡോക്ടർ അബ്ദുൽ ഹക്കീം (റ) (ഇവിടെയാണ് രോഗത്തിനുള്ള ആത്മീയ ഓപറേഷനുകൾ നടക്കുന്നത് രാത്രി മുഴുവനും അവിടെ കിടന്നുറങ്ങണം , മാറാരോഗങ്ങൾ മാറിയവർ ധാരാളമുണ്ട്)  തുടങ്ങിയ മറ്റ് ധാരാളം ഷുഹദാക്കളുടെ മഖ്ബറകൾ കാണാൻ സാധിച്ചു. 100 മീറ്റർ മുന്നോട്ട് വന്നപ്പോൾ ബാദ്ഷാ തങ്ങളുപ്പാപ്പാന്റെ മരുമക്കൾ അന്ത്യ വിഷ്രമം കൊള്ളുന്ന സ്ഥലവും സന്ദർശിച്ചു. ഇവിടെയും ധാരാളം മഖ്ബറകളുണ്ട് എല്ലാവരും ഷുഹദാക്കളാണ് അൽഹംദുലില്ലാഹ് !!! വല്ലാത്തൊരനുഭൂതി സങ്കടങ്ങളെല്ലാം തീർന്ന പോലെ !!!!

മഖാമിന്ന് പുറത്ത് നല്ല സ്നേഹാന്തരീക്ഷമായിരുന്നു എന്ത് ചോദിച്ചാലും പരിപൂർണ്ണ മനസ്സോടെ സഹായിക്കുന്ന നാട്ടുകാർ !! വല്ലാത്തൊരു സ്നേഹാനുഭൂതി !!   ഇത് പറയുമ്പോൾ എനിക്കോർമ്മ വരുന്നത് "അത്തൗഹീദ് എന്ന മുജായിദ് ബ്ലോഗിൽ ഏർവാടിയെ പറ്റി ഇകഴ്ത്തി എഴുതിയ ചില വരികളാണ് അതായത് !!!!ഏർവാടി ഡ്രഗ്സ് കേന്ദ്രമാണെന്നും , പെൺ വാണിഭ കേന്ദ്രമാണെന്നും , പിടിച്ച് പറിയും , എല്ലാമുണ്ടവിടെ എന്നൊക്കെ സുബ് ഹാനള്ളാഹ് !!!!! നഊദുബില്ലാഹ് !  ഈ എഴുതിയതിക്കെ പച്ചക്കളവായിരുന്നു എന്ന് നേരിൽ എനിക്ക് ബോധ്യപ്പെട്ടു നാളെ നിങ്ങൾക്കും ബോധ്യപ്പെടും തീർച്ച !!! എന്നാൽ ഏർവാടി സന്ദർശിച്ചവർക്കറിയാം മഖാമും, അനുഭവങ്ങളും, വല്ലാത്തൊരു അനുഭൂതിയാണ്. അൽഹംദുലില്ലാഹ്!!!!!!

അല്ലെലും ഈ വഹാബികൾ അങ്ങനെയാണല്ലോ അള്ളാഹുവിന്റെ ഔലിയാക്കളെ ഏത് വിധേനയും കളിയാക്കുക എന്നത് മുജായിദുകളുടെ രക്തത്തിലലിഞ്ഞ ഒന്നാണല്ലോ എന്നാൽ സ്വഹീഹ് ബുഖാരിയിലെ ഖുദുസിയ്യായ ഹദീസ് ഓർക്കുക 

""قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ اللَّهَ قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالحَرْبِ،"
"എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു"

അള്ളാഹുവിന്റെ പ്രഖ്യാപനമാണ് !!! അള്ളാഹുവിന്റെ ഔലിയാക്കളെ കളിയാക്കുന്ന മുഴുവൻ മുജായിദുകൾക്കും ഈ ഒരു ഹദീസ് ഒരു പാഠമാകട്ടെ !!! നാം ആരേയും നിന്ദിക്കരുത് ഒരു ഹദീസും കൂടി നോക്കുക  "ജനങ്ങളുടെ കാഴ്ച്ചയിൽ തരംതാഴ്ന്നവരും നിസാരന്മാരുമായി തോന്നുന്ന പലരും അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരാണ്...."

١٣٨ - (٢٦٢٢) حَدَّثَنِي سُوَيْدُ بْنُ سَعِيدٍ، حَدَّثَنِي حَفْصُ بْنُ مَيْسَرَةَ، عَنِ الْعَلَاءِ بْنِ عَبْدِ الرَّحْمَنِ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «رُبَّ أَشْعَثَ، مَدْفُوعٍ بِالْأَبْوَابِ لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ»
"എത്ര മുടി ജട കുത്തിയവരും ജനങ്ങൾക്കിടയിൽ സ്ഥാനം ഇല്ലാത്തവരുമായ അടിമകളാണ് അവർ എന്തെങ്കിലും കാര്യം സത്യം ചെയ്തു പറഞ്ഞാൽ അള്ളാഹു അത് നടപ്പിൽ വരുത്തും (മുസ്ലിം)"

അപ്പോൾ അള്ളാവിന്റടുത്ത് സ്ഥാനമുള്ളവർ ആരാണെന്ന് നമുക്കറിയാൻ കഴിയുകയില്ല നാമെല്ലാവരെയും ബഹുമാനിക്കുക ആദരിക്കുക മുജാഹിദുകൾ ചെയ്യുന്നത് പോലെ നിസാരപ്പെടുത്താതിരിക്കുക.

 !!!! രാത്രി 12 മണി വരേ മഖാം പരിസരത്ത് തന്നെ ചെലവഴിച്ചു ശേഷം റൂമിൽ പോയി റെസ്റ്റെടുത്ത് കൃത്യം നാലു മണിക്ക് തന്നെ എണീറ്റ് കുളിച്ച് റെഡിയായി വീണ്ടും മഖാമിലേക്ക് ! സലാം പറഞ്ഞ് സുബ് ഹി നമസ്ക്കാരത്തിനായി മഖാം പരിസരത്തുള്ള ജമാ അത്ത് പള്ളിയിലേക്ക് , നിസ്ക്കാരം കഴിഞ്ഞ ഉടനെ ദിക്റും  കൂട്ടുപ്രാർത്ഥനയൊക്കെ കഴിഞ്ഞ് വീണ്ടും മഖാമിലേക്ക് കാരണം രാത്രി അടച്ചിട്ട മഖാം ഇപ്പോൾ സുബ് ഹിക്ക് വീണ്ടും തുറക്കും. മഖാം പരിസരത്ത് നിന്ന് കൂട്ടുപ്രാർത്ഥനയും തവസ്സുൽ ബൈതും പാടി മഖാം തുറന്നു അൽഹംദുലില്ലാഹ് !!!!!! സുമ്മ അൽഹംദുലില്ലാഹ് !!! മഹാനായ സുൽത്വാൻ ഷഹീദ് സയ്യിദ് ഇബ്രാഹീ ബാദ്ഷാ (റ) , അവിടത്തെ വന്ദ്യ മാതാവ് സയ്യിദത് ഫാത്വിമാ (റ) വിന്റെ മഖ്ബറ ഒരുമിച്ച് ഒർ റൂമിനുള്ളിൽ കൺ കുളിർക്കെ കണ്ടു തബറുക്കിന്ന് വാങ്ങിയ അജ്മീർ മിഠായിയും, നൂലും , പച്ച ത്തുണിക്കഷ്ണവും മഖാം വാതിൽക്കൽ വെച്ചു , ആത്മാർത്ഥമായി മഹാനവർകളെ  തവസ്സുൽ ചെയ്ത്  അള്ളാഹുവിനോട് സങ്കടങ്ങളെല്ലാം പറഞ്ഞു. ശേഷം മഹാനവർകളോട് നേരിട്ട് ശുപാർഷയും ചെയ്തു. ദുആ കഴിഞ്ഞ് തബറുഖുമായി സലാം പറഞ്ഞ് പുറത്തേക്ക് വന്നു , പുറത്തുള്ള വാതിലിന്റെ വലത് ഭാഗത്തായി തന്നെ ബാദ്ഷാ തങ്ങളുടെ മകൻ സയ്യിദ് ശഹീദ് അബൂ ത്വാഹിർ (റ) വിന്റെ മഖ്ബറയാണ് അവിടെയും തബറുഖ് വെച്ച് തവസ്സുൽ ദുആ , ശുപാർഷ നടത്തി!!! അൽഹംദുലില്ലാഹ് !! വരുന്ന സമയത്ത് ഡോക്ടർ  സയ്യിദ് ശഹീദ് യൂസുഫ് (റ), സയ്യിദത്  റാബിയ ഉമ്മ (റ) മഖ്ബറയിലും തബറുഖ് വെച്ച് എല്ലാവർക്ക് വേണ്ടി ഫാതിഹ ഓതി ഹദ്യ ചെയ്ത് ദുആ ചെയ്ത് തിരിച്ച് റൂമിൽ വന്ന് ബാഗുമെടുത്ത് തൊട്ടടുത്ത ബസ് സ്റ്റാന്റിലെത്തി by ബസ് 45 മിനുട്സ് കൊണ്ട് രാമനാഥപുരത്തെത്തി  അവിടന്ന് മൂന്ന് മണിക്കൂർ by ബസിൽ മധുരൈ പ്രധാന ബസ് സ്റ്റാന്റായ മാട്ടുതാവണി ബസ് ടെർമിനലിൽ എത്തി.
✍⬇
*ഏർവാടി പ്രധാന ചരിത്ര ഭാഗങ്ങൾ ചുരുക്ക രൂപത്തിൽ*

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കാലടിതാലൂക്കിലെ കീളക്കര ടൗൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏർവാടി. മദീനയിലെ ഒരു വഴിയുടെ പേരാണ് "യർബദ്" ഇത് ലോബിച്ചാണ് പിന്നീട് ഏർവാടിയായി മാറിയത് ഇങ്ങനെയാവാനുള്ള കാരണം മദീനയിൽ അന്ത്യ വിശ്രമം കൊള്ളാൻ എന്നും പ്രാർത്ഥിച്ചിരുന്ന ബാദ്ഷാ (റ) വിന്ന് ഹബീബ് സ്വ യുടെ നിർദ്ദേശമായിരുന്നു വടക്കേ ഇന്ത്യയിൽ പ്രബോധനം നടത്താനും മദീന വിട്ട്  പോകുമ്പോൾ   മദീനയിലെ മണ്ണ് ഒരു പിടി എടുക്കുവാനും അതവിടെ എത്തിക്കഴിഞ്ഞ് ഊതിപ്പറത്തിക്കളയണമെന്നും ആ പ്രദേശം ഒരു കൊച്ചു മദീനയാകുമെന്നുമായിരുന്നു  നിർദ്ദേശം. അത് പോലെത്തന്നെ മുഹ്മിനീങ്ങൾക്ക് ഏർവാടിയെന്നത് കൊച്ചു മദീന തന്നെയാണ് ഹബീബിന്റെ പേരക്കുട്ടി ഉറങ്ങുന്ന കൊച്ചു മദീന !!!!

ഹിജ്റ 630 റമദാൻ 3… മദീനയിലെ തിരുനബി ( സ ) തങ്ങളുടെ കുടുംബ പരമ്പരയിലെ സയ്യിദ് അലി (റ) വിന്റേയും സയ്യിദ: ഫാത്തിമ (റ) ടെയും മകനായിട്ടാണ് ബഹുമാന്യരായ സയ്യിദ് സുൽത്താനുശ്ശഹീദ് ഇബ്രാഹീം ബാദുഷ തങ്ങള്‍ (റ) ജനിച്ചത്. തികഞ്ഞ ഭക്തിയും ദീനീബോധവും സത്യസന്ധതയും പക്വതയും നിറഞ്ഞ ഒരു ഉത്തമ പുരുഷനായിട്ടാണ് മാതാപിതാക്കൾ വളർത്തിയത്. മദീനയിലെ അന്നുണ്ടായിരുന്ന യുവാക്കളിൽ വെച്ച് ഏറ്റവും ആദരണീയനായ യുവാവായിരുന്നു മഹാനവർകൾ. തൗഹീദീ മാർഗ്ഗത്തിൽ ജന മനസ്സുകളെ അല്ലാഹു വിലേക്ക് അടുപ്പിക്കുകയും ദീനീബോധവും വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും ചെയ്തു മദീനയിൽ കഴിയവെ , പിതാമഹനും ലോകത്തിന്റെ നേതാവുമായ പുണ്യ ഹബീബ് ( സ ) തങ്ങളുടെ നിർദ്ദേശ പ്രകാരമാണ്  ആദ്യമായി  ബാദുഷാ തങ്ങളുപ്പാപ്പയും , കുടുംബാംഗങ്ങളും ,  അനുചരന്മാരും‌  ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യ യിലേക്ക് വന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ മഹാനവർകൾ ദഹ് വത്തിനായി എത്തിയിട്ടുണ്ട്,  തൗഹീദിന്റെ പ്രബോധന വീഥിയിൽ ശത്രുക്കളിൽ നിന്ന് ഒരുപാട് എതിർപ്പുകളും ഇതിലൂടെ ധാരാളം  യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്

സിന്ധ് ദഹ് വത്ത് പൂർത്തിയാക്കിയ ഇബ്രാഹിം ബാദുഷ തങ്ങള്‍ ഗുജറാത്തി ലേക്ക് പ്രവേശിച് ദഅ് വത്ത് ചെയ്തു. ധാരാളം ആളുകള്‍ പരിശുദ്ധ ഇസ് ലാമിലേക്ക് വന്നു കൊണ്ടിരുന്നു. അക്കാലത്ത് ഗുജറാത്തിലെ ഭരണാധികാരി ഘോടാസിംഗ് മഹാനവർകൾ ക്കെതിരെ തിരിയുകയും ഒരു വലിയ യുദ്ധം തന്നെ ഉണ്ടാവുകയും രാജാവ് വധിക്കപ്പടുകയും ചെയ്തു. പിന്നീട് വന്ന കിരീടവകാശി ഇംപൃത് സിംഗ് ഇസ്ലാം സ്വീകരിക്കുകയും ആലി ജനാബ് എന്ന പേരില്‍ ഗുജറാത്തിലെ അമീറായി നിയോഗിക്കുകയും ചെയ്തു. അതേസമയം സിന്ധിൽ ദുൽഫുഖാർ അലി ഖാനെ അമീറാക്കുകയും ചെയ്തു. പിന്നീട് ബാദുഷ തങ്ങള്‍ മദീനയിലേക്ക്  തിരിച്ചു പോവുകയായിരുന്നു.

പഴയ പോലെ ദീനീദഅവത്തുമായി പോകവെ ഗവര്‍ണര്‍ ആയിരുന്ന പിതാവ് വഫാതാവുകയും ആ സ്ഥാനം ഏറ്റെടുക്കേണ്ടി വരികയും ചെയ്തു.പക്ഷേ വീണ്ടും തിരുനബി ( സ്വ ) തങ്ങളുടെ നിർദ്ദേശമനുസരിച്ച് ഇന്ത്യ യിലേക്ക് വരികയാണ് ഉണ്ടായത്. ഇത്തവണ തെക്കേ ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി പാണ്ഡ്യ രാജാവ് വിക്രമ പാണ്ഡ്യ നായിരുന്നു. അയാളുടെ കരുത്തുറ്റ സൈനികബലത്തോട് പൊരുതുവാനുള്ള സൈനിക ബലവും,  അര്‍ഥവും തുർക്കി ഭരണാധികാരി ‘മഹ്‌മൂദ്‌ ബാദുഷ’ യോട് ആവശ്യപ്പെട്ടിരുന്നു.

ഹിജ്റ 681 ഇബ്രാഹിം ബാദുഷ ( റ ) ടെയും അമീര്‍ അബ്ബാസിന്റെയും നേതൃത്വത്തിലായിരുന്നു ഒരു സംഘം  തന്നെ ഇന്ത്യയിൽ എത്തിയത്. 3 ഡോക്ടര്‍മാരും നിരവധി യുവാക്കളും ബാദുഷ ഉപ്പാപ്പായുടെ മക്കളായ സയ്യിദ് ശ്ശഹീദ്അബൂ താഹിര്‍ ( റ ) 18 വയസ്സ്, സൈനുൽ ആബിദീൻ( റ ) 8 വയസ്സ്, വനിതകളും സയ്യിദന്മാരും സൈന്യത്തിൽ ഉൾപ്പെട്ടിരുന്നു. ജിദ്ദ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കേരളത്തിലെ കണ്ണൂര് കടപ്പുറത്തെത്തി. അന്നത്തെ രാജാവ് ബാദുഷ( റ ) തങ്ങള്‍ ക്ക് ദീനീബോധനം നടത്താന്‍ എല്ലാ സഹായങ്ങളും നല്‍കി. അങ്ങനെ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും തൗഹീദ് പ്രചരിപ്പിച്ചു. കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീങ്ങുകയും ദൗത്യം നിര്‍വ്വഹിച്ച് തമിഴ് നാട്ടിലെ‌ കായൽപട്ടണത്തെത്തുകയും‍ ചെയ്തു.

പാണ്ഡ്യ രാജ്യം മൂ ന്ന് നാടുകള്‍ ഉൾപ്പെട്ടിരുന്നു. തിരുനെൽവേലി, മധുര,രാമനാഥപുരം എന്നിവ. പാണ്ഡ്യ ന്റെ മരണത്തിന് ശേഷം മക്കളായ കുലശേഖര പാണ്ഡ്യൻ തിരുനെൽവേലിയും തിരുപാണ്ഡ്യൻ മധുരയും വിക്രമ പാണ്ഡ്യൻ രാമനാഥപുരവും വീതം വെച്ച് ഭരിക്കാന്‍ തുടങ്ങിയ കാലമായിരുന്നു. ശൈഖവർകൾ കുലശേഖര പാണ്ഡ്യ ന്റെ സ്ഥലമായ തിരുനെൽവേലി യിലെത്തി.. ദീനിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു. രാജാവ് സഹായങ്ങള്‍ ചെയ്തു കൊടുത്തു. അവിടെ ഫത്ഹാക്കിയ ശേഷം മധുര യിലേക്ക് നീങ്ങി. പക്ഷേ തിരു പാണ്ഡ്യൻ ശൈഖവർകൾക്ക് നേരെ വൻ സൈന്യത്തെ ഒരുക്കി യുദ്ധം ചെയ്യാനൊരുങ്ങുകയായിരുന്നു,  ആ സമയം ചോളൻമാർ മധുര ആക്രമിക്കുകയും , തിരുപാണ്ഡ്യൻ തോറ്റോടുകയുമാണുണ്ടായത് . പല തവണ പാണ്ഡ്യന്മാരുടെ അക്രമങ്ങൾ ഉണ്ടായിട്ടും മുസ്ലിം സൈന്യം ഈമാനിക ശക്തിയിലൂടെ വിജയം കൈവരിച്ചു. അവസാനം യുദ്ധതന്ത്രങ്ങൾ മാറ്റി ഒളിയമ്പിലൂടെയും , ചതിയിലൂടെയുമായിരുന്നു ബാദുഷാ തങ്ങളുപ്പാപ്പ , മകൻ അബൂത്വാഹിർ , മന്തി അമീർ അബ്ബാസ് , സയ്യിദ് ഷംസുദ്ദീൻ , മന്ത്രി ഖാദർ (റ:അ) അടക്കമുള്ള ധാരാളം മുസ്ലിം നേതാക്കളെ ശത്രുക്കൾ വധിച്ചത്. ഇന്നാലില്ലാഹ് !!!!!!!

6666 ഏക്കർ സ്ഥലമായിരുന്നു സുൽത്വാനവർകളുടെ അധീനതയിൽ ലഭിച്ചിരുന്നത് , ഈ  ചുറ്റളവിൽ  പെട്ട കൊച്ചു പ്രദേശമായ ഏർവാടിയിലും പരിസരപ്രദേശങ്ങലുമായാണ് ബാദുഷാ തങ്ങളുപ്പാപ്പയും , കുടുംബങ്ങളും , അനുയായികളും  മറ്റ് ധാരാളം ശുഹദാക്കളും  ഖബറിൽ ജീവിക്കുന്നത്. ""ശുഹദാക്കളെ പറ്റി അവർ മരിച്ചു എന്ന് നിങ്ങൾ ചിന്തിക്കുക പോലും അരുത് എന്നത് ഖുർ ആനിക കൽപ്പനയാണല്ലോ  !!!  ഏർവാടിയുടെ വിരിമാറിൽ  സയ്യിദ് ശഹീദ് സുൽത്വാൻ ഇബ്രാഹീം ബാദ്ഷാ (റ) , അവരുടെ മകൻ സയ്യിദ് ശഹീദ് അബൂത്വാഹിർ(റ), ഇതിനും പുറമെ ബാദ്ഷാ തങ്ങളുപ്പാപ്പാന്റെ  ഉമ്മയായ സയ്യിദത് അലി ഫാതിമ (റ) ഭാര്യ  , മന്ത്രി ഖാദർ (റ) , സയ്യിദ് ഷഹീദ് ഷംസുദ്ധീൻ (റ)   സയ്യിദ് ശഹീദ് ഡോക്ടർ യൂസുഫ് (റ)  , സയ്യിദ് ശഹീദ്  മുഹമ്മദുൽ ബാഖിർ , സയ്യിദ് ശഹീദ് ഹുസൈൻ (റ) , സയ്യിദ് ശഹീദ് ഇസ്മായീൽ (റ) , സയ്യിദ് ശഹീദ് ഇസ് ഹാഖ് (റ), വീരർ അബ്ദുല്ലാഹ് (റ)  , സയ്യിദത് മറ്യം (റ) , സയ്യിദത് ഫാതിമതു സുഹ്റ (റ) , ശൈഖ് ഷാഹുൽ ഹമീദ് , റാബിഅ ബീവി (റ) തുടങ്ങി മറ്റനേകം പേരും ഖബറിൽ ജീവിക്കുന്നു. ഇവിടം കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം ശുഹദാക്കൾ തൊട്ടടുത്തുള്ള (150 മീറ്റർ അകലെ) കാട്ടുപള്ളി എന്ന സ്ഥലത്ത് അന്തിയുറങ്ങുന്നു. മന്ത്രിയായിരുന്ന അബ്ബാസ്(റ), ഡോക്ടറായിരുന്ന അബ്ദുൽ ഹകീം(റ) അവരിൽ പ്രധാനികളാണ്. (ഈ മഹാനവർകളുടെ ഹൾറത്തിൽ മാറാ രോഗികൾ വന്ന് രാത്രി മുഴുവനും  കിടക്കുന്നു ആത്മീയ ഓപറേഷനിലൂടെ എത്രയോ മാറാ രോഗങ്ങൾ മാറിയത് എണ്ണിയാലൊടുങ്ങാത്തതുണ്ട്)


           *!!! ട്രൈൻ റൂട്ട്*

മധുരൈ ജംഗ്ഷനിൽ (MADURAI JN)  ട്രൈൻ ഇറങ്ങുക.
ഇവിടെ നിന്ന് രാമേശ്വരം പോകുന്ന ലോക്കൽ ട്രൈനിൽ കയറി രാമനാഥപുരം എന്ന റെയിൽ വേ സ്റ്റേഷനിലേക്ക്  രണ്ട് മണിക്കൂർ യാത്ര !!!! രാമനാഥപുരത്ത് നിന്ന് 28 KM ഏർവാടി മഖാമിലേക്ക് ബസ്സിൽ പോകണം , രാമനാഥപുരം റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി ഫസ്റ്റ് നമ്പർ പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയാൽ  നേരെ എതിർവശത്ത് കാണുന്നതാണ്  ബസ്സ് സ്റ്റാന്റ് , ബസ്സ് സ്റ്റാന്റിൽ പോയി ഏർവാടി ബസ്സ് എന്ന് ചോദിച്ച് കയറുക.
           
*മധുരൈ ജംഗ്ഷനിൽ നിന്നും രാമനാഥപുരത്തേക്കുള്ള ട്രൈൻ👇*

(01) - Train No - 56723 mdu Rmm passenger
രാവിലെ 06.50 ന്ന് മദുരൈൽ നിന്ന് പുറപ്പെട്ട് 08.49 ന്ന് രാമനാഥപുരത്ത് എത്തുന്നു. Train charge ₹25

(02) 56721 Mdu Rmm passenger ഉച്ചക്ക് 12 .40 ന്ന് മദുരൈൽ നിന്ന് പുറപ്പെട്ട് 02.35 ന്ന് രാമനാഥപുരത്തെത്തും. Train charge ₹ 25

(03) 56725 mdu Rmm passenger വൈകുന്നേരം 06.10 ന്ന് മദുരൈൽ നിന്ന് പുറപ്പെട്ട് രാത്രി 08.11 രാമനാഥപുരത്തെത്തുന്നു. Train charge ₹ 25

      *TRAIN രാമനാഥപുരത്ത് നിന്നും മധുരയിലേക്ക്*⬇
     
(01) 56724 - Rmm Mdu passenger രാവിലെ 06.45 ന്ന് രാമനാഥപുരത്ത് നിന്നും പുറപ്പെടും 09.20 ന്ന് മദുരൈ ജംഗ്ഷനിലെത്തുന്നു. Train charge ₹ 25

(02) 56722 Rmm Mdu Passenger ഉച്ചക്ക് 12.35 ന്ന് രാമനാഥപുരത്ത് നിന്ന് പുറപ്പെട്ട് 03.10 ന്ന് മദുരൈ ജംഗ്ഷനിലെത്തുന്നു.

(03) 56726 Rmm Mdu Passenger  വൈകുന്നേരം 07.17 ന്ന് രാമനാഥപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് മദുരൈ ജംഗ്ഷനിലെത്തുന്നു....

*മലബാറുകാർക്ക് ഡയറക്ടായി മധുരയിലേക്ക് ഒരേ ഒരു ട്രൈനാണുള്ളത് മുംബൈ ദാദറിൽ നിന്നും വരുന്ന ട്രൈൻ എല്ലാ ശനിയാഴ്ചയുമാണുള്ളത് TRAIN No - 22629 മംഗലാപുരം ശനിയാഴ്ച ഉച്ചക്ക് 02.25 , കാസർഗോഡ് സ്റ്റോപ്പില്ല കണ്ണൂർ വൈകുന്നേരം 04.35,pm ,   കോഴിക്കോട്  06.05 pm ,  ഷൊറണൂർ 07.55pm , പാലക്കാട് 09.pm. ഈ ട്രൈൻ ഞായറാഴ്ച  രാവിലെ 05 .30 ന്ന്  മധുരൈ ജംഗ്ഷനിലെത്തുന്നു.*

തിരിച്ച് മധുരയിൽ നിന്നും  same ട്രൈൻ ലഭിക്കും എല്ലാ ബുധനാഴ്ചയുമാണീ ട്രൈൻ. Train No 22630 മധുരയിൽ നിന്നും രാവിലെ 09.55 ന്ന് പുറപ്പെടുന്നു Palakkad ഇതേ ദിവസം തന്നെ വൈകുന്നേരം 04.10 pm എത്തുന്നു. , ഷൊറണൂർ 05.05 Pm , കോഴിക്കോട് 06.20 Pm, കണ്ണൂർ 07.50 pm, മംഗലാപുരം ഇതേ ദിവസം രാത്രി 10 മണിക്കെത്തുന്നു.

മധുരയിൽ നിന്ന് തിരുവനന്തപുരം വഴി എറണാകുളം തൃശൂർ വരെ ഡയറക്ടായി ട്രൈൻ ഉണ്ട്  , ഈ ട്രൈൻ എല്ലാ ദിവസവും വൈകുന്നേരം 04.15pm മധുരൈയിൽ നിന്നും പുറപ്പെടുന്നു (Train No - 16127 )
ഈ ട്രൈൻ തിരിച്ചും ഉണ്ട് , മധുരയിൽ നിന്നും പാലക്കാട് വഴി തിരുവനന്തപുരത്തേക്കും എല്ലാ ദിവസവും ഉണ്ട് അമൃത എക്സ്പ്രസ്സ് ഉച്ച കഴിഞ്ഞ് 03.45 ന്ന് മധുരയിൽ നിന്നും പുറപ്പെടുന്നു.

         *ബസ്സ് റൂട്ട് - കണ്ണൂർ to മധുരൈ*_____  ⬇
       
ഡയറക്ടായി മധുര വരെ ബസ്സിൽ വരാൻ എല്ലാ ദിവസവും കണ്ണൂർ KSRTC യിൽ നിന്ന് വൈകുന്നേരം 06.15 pm ന്ന് ഒരു ബസ്സ് മധുര വരെ ഉണ്ട് പിറ്റേ ദിവസം രാവിലെ 06 മണിക്ക് മധുര പ്രധാന ബസ് ടെർമിനലായ മാട്ടുതാവണി ബസ്സ് സ്റ്റേഷനിലേക്ക് എത്തുന്നു. ഇവിടന്ന് രാമനാഥപുരത്തേക്ക് ഡയറക്ട് ബസ്സ് ലഭിക്കും, അവിടന്ന് ഏർവാടി ബസ്സിലും കയറുക. തിരിച്ചും ഏർവാടിയിൽ നിന്ന് രാമനാഥപുരം , രാമനാഥപുരത്ത് നിന്ന് മധുരയിലേക്ക് ഇഷ്ടം പോലെ ബസ്സ് ലഭിക്കുന്നു. വൈകുന്നേരം 07 മണിക്ക് മധുര മാട്ടുതാവണി ബസ്സ് സ്റ്റാന്റിൽ നിന്നും എല്ലാ ദിവസവും തമിഴ്നാട് RTC യുടെ സെമി സ്ലീപ്പർ ബസ്സ് ലഭിക്കും ഇത് പിറ്റേ ദിവസം രാവിലെ 06 മണിക്ക് കോഴിക്കോട് ബസ്സ് സ്റ്റാന്റിൽ എത്തുന്നു. bus charge ₹ 405/-

ഉപകാരപ്പെട്ടുവെങ്കിൽ എനിക്കും കുടുംബത്തിന്നും വേണ്ടി പ്രത്യേകം ദുആ ചെയ്യുക ഈ പോസ്റ്റ് ഷെയർ ചെയ്യുക,  അള്ളാഹു ഏർവാടിയിൽ ഉള്ള ശുഹദാക്കളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് നമ്മെ ഏവരേയും ആഖിറത്തിലും , ദുന്യാവിലും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ .ഇനിയും ഒരുപാട് തവണ ഈ ശുഹദാക്കളുടെ ചാരത്തണിയാൻ അള്ളാഹു നമുക്കേവർക്കും ഭാഗ്യം നൽകട്ടെ ആമീൻ

*✍ദുആ വസ്വിയ്യത്തോടെ - സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട് .  റൂട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ളവർക്ക് നേരിട്ട് ഫോൺ ചെയ്യാം നമ്പർ - 09072 784 786 , (wtsp - 09496210086)*______ 👍🏻

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate