ഖുർആൻ ക്രോഡീകരണം
__________________________
ഇമാം ബുഖാരി(റ) ഉദ്ധരിച്ച സ്വഹീഹായ ഹദീസ്; അബൂബക്കർ സിദ്ദീഖും(റ) ഉമറും(റ) സൈദും(റ) തമ്മിലുള്ള സംഭാഷണം:
أرسل إليَّ أبى بكر مقتل أهل اليمامة وعنده عمر، فقال أبو بكر: إن عمر أتاني فقال: إن القتل قد استحرَّ - أي اشتد وكثر - يوم اليمامة بالناس، وإني أخشى أن يستحرَّ القتل بالقراء في المواطن، فيذهب كثير من القرآن، إلا إن تجمعوه، وإني لأرى أن تجمع القرآن، قال أبو بكر: قلت لعمر كيف أفعل شيئا لم يفعله رسول الله ؟ فقال عمر: هو والله خير، فلم يزل عمر يراجعني فيه حتى شرح الله صدري، ورأيت الذي رأى عمر. قال زيد: وعمر عنده جالس لا يتكلم، فقال أبو بكر: إنك رجل شاب عاقل ولا نتهمك، كنت تكتب الوحي لرسول الله، فتَتَبع القرآن فاجمعه. فوالله لو كلفني نقل جبل من الجبال ما كان أثقل علي مما أمرني به من جمع القرآن، قلت: كيف تفعلان شيئا لم يفعله النبي ؟ فقال أبو بكر: هو والله خير، فلم أزل أراجعه حتى شرح الله صدري للذي شرح الله له صدر أبي بكر وعمر، فقمت فتتبعت القرآن أجمعه من الرقاع والأكتاف والعُسب وصدور الرجال…وكانت الصحف التي جُمع فيها القرآن عند أبي بكر حتى توفاه الله، ثم عند عمر حتى توفاه الله، ثم عند حفصة بنت عمر. (رواه البخاري(
സൈദ് ബിൻ സാബിത്(റ) പറയുന്നു:
യമാമ യുദ്ധത്തിൽ ധാരാളം സ്വഹാബികൾ കൊല്ലപ്പെട്ട ഉടനെ അബൂബകർ(റ) എന്നെ ആളയച്ചു വരുത്തി. അബൂബകറിന്റെ(റ) കൂടെ ഉമറും(റ) ഉണ്ട്. അബൂബകർ(റ) പറഞ്ഞു: ‘ഉമർ(റ) എന്നെ സമീപിച്ചു പറഞ്ഞു:
യമാമയിൽ ധാരാളം ജനങ്ങൾ കൊല്ലപ്പെട്ടിരിക്കുന്നു. (എഴുന്നൂറോളം സ്വഹാബികൾ രക്തസാക്ഷികൾ ആയി എന്നാണു ചരിത്രം) അധികവും കൊല്ലപ്പെടുന്നത് നാടുകളിലുള്ള ഖാരിഉകൾ (ഹാഫിളുകൾ) ആണെന്നതിനെ ഞാൻ ഭയപ്പെടുന്നു. താങ്കൾ ഖുർആൻ ക്രോഡീകരിച്ചില്ലെങ്കിൽ അതിൽ നിന്ന് അധികവും നഷ്ടപ്പെടും. താങ്കൾ ഖുർആൻ ക്രോഡീകരിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം’. അബൂബക്കർ(റ) പറയുന്നു: ഞാൻ ഉമറി(റ)നോട് ചോദിച്ചു. 'അല്ലാഹുവിൻ റ്റെ റസൂൽ(സ) പ്രവർത്തിക്കാത്ത ഒരു കാര്യം ഞാൻ എങ്ങനെ പ്രവർത്തിക്കും?'. അപ്പോൾ ഉമർ(റ) പറഞ്ഞു: 'അല്ലാഹുവിനെ തന്നെയാണ് സത്യം, ഇത് ഖൈർ ആണ്'. അല്ലാഹു എൻ റ്റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമർ(റ) ഈ വിഷയത്തിൽ എന്നെ വെറുതെ വിട്ടില്ല. അങ്ങനെ ഉമർ(റ) മനസ്സിലാക്കിയത് തന്നെ ഞാനും മനസ്സിലാക്കി. സൈദ്(റ) പറയുന്നു: ഉമർ(റ) ഒന്നും സംസാരിക്കാതെ അബൂബക്കറി(റ)ൻ റ്റെ കൂടെ ഇരിക്കുന്നുണ്ട്.
അബൂബകർ(റ) (എന്നോട്) പറഞ്ഞു: ‘താങ്കൾ ബുദ്ധിമാനായ യുവാവാണ്. ഞങ്ങൾ താങ്കളെ തെറ്റിദ്ധരിക്കുകയില്ല. താങ്കളാണ് അല്ലാഹുവിൻ റ്റെ
റസൂലിൻ റ്റെ(സ) വഹ്.യ് എഴുതിയിരുന്നത്. അപ്പോൾ താങ്കൾ തന്നെ ഖുർആൻ പകർത്തിയെഴുതി ക്രോഡീകരിക്കൂ.’ അല്ലാഹുവിനെ തന്നെയാണ് സത്യം - പർവ്വതങ്ങളിൽ നിന്നും ഒരു പർവ്വതം നീക്കുവാനാണ് എന്നോട് കല്പിച്ചിരുന്നതെങ്കിൽ, ഖുർആൻ ഒരുമിച്ചു കൂട്ടാൻ കല്പിച്ചതിനേക്കാൾ അത് എനിക്ക് ഭാരമാകുമായിരുന്നില്ല. ഞാൻ ചോദിച്ചു: ‘നബി(സ) പ്രവർത്തിക്കാത്ത ഒരു കാര്യം നിങ്ങൾ രണ്ടു പേരും എങ്ങനെ പ്രവർത്തിക്കും?’
അബൂബകർ(റ) മറുപടി പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം - ഇത് ഖൈർ ആണ്. അബൂബക്കറിന്റെയും(റ) ഉമറി(റ)ൻ റ്റെയും ഹൃദയത്തിനു അല്ലാഹു വെളിപ്പെടുത്തിയത് പോലെ എൻ റ്റെ ഹൃദയത്തിനും അല്ലാഹു അത് വെളിപ്പെടുത്തി തരുന്നത് വരെ ഞാൻ അതു തന്നെ ചോദിച്ചു കൊണ്ടിരുന്നു. അങ്ങനെ ഞാൻ അതിനായി ഒരുങ്ങി. എല്ലുകളിലും പലകകളിലും മനുഷ്യഹൃദയങ്ങളിലും എഴുതിവെച്ച ഖുർആൻ എല്ലാം ഞാൻ ഒരുമിച്ചു കൂട്ടി. അങ്ങനെ ക്രോഡീകരിച്ച ഖുർആൻ റ്റെ പതിപ്പ് തൻ റ്റെ മരണം വരെ അബൂബകറി(റ)ൻ റ്റെ അടുക്കൽ ആയിരുന്നു. പിന്നീട് തൻ റ്റെ മരണം വരെ ഉമർ(റ) അത് സൂക്ഷിച്ചു. പിന്നീട് ഉമറി(റ) ൻ റ്റെ പുത്രി ഹഫ്സ(റ)യുടെ അടുക്കലും. (സ്വഹീഹ് ബുഖാരി)
സ്വഹാബികൾ പലരും എല്ലുകളിലും പലകകളിലും ഭാഗികമായും പൂർണ്ണമായും ഖുർആൻ എഴുതി വെച്ചിരുന്നുവെങ്കിലും അതെല്ലാം വ്യക്തിഗതമായ അവലംബത്തിനു വേണ്ടിയായിരുന്നു. മാത്രമല്ല അതൊന്നും സൂറത്തുകളായി ക്രമപ്പെടുത്തിയ നിലയിലുമായിരുന്നില്ല. അംഗീകരിക്കപ്പെട്ട ഒരു ക്രോഡീകൃത സ്വഭാവം അതിനുണ്ടായിരുന്നില്ല. അതു കൊണ്ടാണല്ലോ ഇത്തരം ഒരു ചർച്ച തന്നെ വേണ്ടി വന്നത്.
അപ്പോൾ കാര്യം വളരെ വ്യക്തം. 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന നിയമപരമായ ഒരു അടിസ്ഥാനം ദീനിൽ ഇല്ല തന്നെ. ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ രൂപത്തിൽ മുസ്ഹഫ് നമ്മുടെ കൈകളിൽ എത്തുമായിരുന്നില്ല. സ്വഹാബികളുടെ സംഭാഷണത്തിൽ നിന്ന് നമുക്ക് പല കാര്യങ്ങളും പഠിക്കാനുണ്ട്.
ഒന്നാമതായി, അന്നു വരെ ഖുർആൻ നിലനിന്നിരുന്നതും പകർത്തി വന്നിരുന്നതും കൈമാറ്റം ചെയ്യപ്പെട്ടിരുന്നതും വിശ്വാസികളുടെ ഹൃദയങ്ങളിലൂടെ ആയിരുന്നു എന്ന വസ്തുതയാണ്. ആ സമ്പ്രദായം അങ്ങനെ തന്നെ മാറ്റിയെഴുതപ്പെടുകയായിരുന്നു ഈ 'ബിദ്അത്തി'ലൂടെ. ദീനിൻ റ്റെ നിലനിൽപ്പിന്ന് അത് അത്യാവശ്യമായിരുന്നു.
തൻ റ്റെ അഭിപ്രായത്തിനനുകൂലമായി മൂന്ന് തവണ വഹ്.യ് ഇറങ്ങിയ ബഹുമതിക്ക് ഉടമയായ ഉമർ(റ)ൻ റ്റെ അഭിപ്രായത്തിലേക്ക് അബൂബകർ സിദ്ദീഖ്(റ) വന്നതിനെ കുറിച്ച് മഹാനവർകൾ പറഞ്ഞത് ശ്രദ്ധേയമാണ്. അല്ലാഹു എൻ റ്റെ ഹൃദയം വിശാലമാക്കി.
അല്ലാഹു അവൻ റ്റെ ദീനിനെ സംരക്ഷിക്കുന്നതിൻ റ്റെ ഭാഗമായി തന്നെയാണ് അവൻ തൃപ്തിപ്പെട്ട ഒരു സമൂഹത്തിൻ റ്റെ നായകന്മാരിലൂടെ ഈ തീരുമാനം നടപ്പാക്കിയത് എന്നു സ്പഷ്ടം.
തൻ റ്റെ മനം മാറ്റത്തെ കുറിച്ച് സൈദും(റ) അത് ആവർത്തിക്കുന്നുണ്ട്. അബൂബക്കറി(റ) ൻ റ്റെയും ഉമറി(റ)ന്റെയും ഹൃദയം അല്ലാഹു വിശാലമാക്കിയതു പോലെ എൻ റ്റെ ഹൃദയവും അല്ലാഹു വിശാലമാക്കി എന്ന സ്വഹാബിയുടെ വാചകത്തിൽ നിന്നു തന്നെ മനസ്സിലാക്കാം; ഈ മഹത്തായ തീരുമാനം അല്ലാഹു അവൻ പ്രഖ്യാപിച്ചത് പോലെ ദീനിൻ റ്റെ സംരക്ഷണത്തിനായി അവന്റെ മഹാന്മാരായ ഇഷ്ടദാസന്മാരുടെ ഹൃദയത്തിൽ ഇട്ടു കൊടുത്ത ഇൽഹാമിൻ റ്റെ ഫലമാണെന്ന്.
സ്വഹാബികളും അവര്‍ക്കു സാധ്യമാവുന്ന രീതിയില്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. ഒട്ടകത്തിന്‍റെയോ ആടിന്‍റെയോ ഉണങ്ങിയ എല്ലുകളും മറ്റുമാണ് അതിനു വേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ അധ്യായങ്ങളുടെ ക്രമവും തുടര്‍ച്ചയും പാലിക്കാന്‍ പലപ്പോഴും അവര്‍ക്കു സാധിച്ചിരുന്നില്ല.
കാരണം അവതീര്‍ണ്ണമായ സൂറത്ത് മനഃപാഠമാക്കുകയോ എഴുതിവെക്കുകയോ ചെയ്യുന്നതിനിടയില്‍ സൈന്യങ്ങളിലും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് പോകേണ്ടി വരാറുണ്ട്. തിരിച്ചുവരുന്ന സ്വഹാബികള്‍ വന്നതിനു ശേഷം അവതീര്‍ണ്ണമായ സൂറത്തുകള്‍ മനഃപാഠമാക്കുകയും എഴുതിവെക്കുകയുമാണ് ചെയ്യുക.
പിന്നീടാണ് അവരുടെ അഭാവത്തില്‍ അവതരിച്ച ഭാഗങ്ങള്‍ എഴുതിവെക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ശ്രമം നടത്തുന്നത്. അങ്ങനെ അവര്‍ക്കു കഴിയുന്ന രീതിയില്‍ അവ ക്രോഡീകരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവരുടെ ക്രമീകരണത്തില്‍ ആദ്യം വരേണ്ടത് അവസാനത്തിലും അവസാനം വരേണ്ടത് ആദ്യത്തിലുമൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ സ്വഹാബികളുടെ കൂട്ടത്തില്‍ തന്നെ മനഃപാഠത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഖുര്‍ആന്‍ തീരെ എഴുതി വെക്കാത്തവരുമുണ്ടാ യിരുന്നു. അതാണ് അറബികളുടെ പതിവും. തങ്ങളുടെ വംശ പരമ്പരയും അഭിമാനത്തിനു നിദാനമായ കാര്യങ്ങളും കവിതകളുമെല്ലാം അവര്‍ മനഃപാഠമാക്കി വെക്കുകയാണ് ചെയ്യുക. എഴുതിവെക്കാറില്ല (മനാഹിലുല്‍ ഇര്‍ഫാന്‍ 1/203).
തിരുനബി(സ്വ)യുടെ ജീവിത കാലത്തു തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതപ്പെട്ടിരുന്നുവെന്നതാണ് ചുരുക്കം. അതേസമയം അവ ഒരിടത്ത് സമാഹരിക്കുകയോ അധ്യായങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല (അല്‍ ഇത്കാന്‍ 1/76).
എന്നാല്‍ നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ഏടുകളിലോ
മുസ് ഹഫുകളിലോ ക്രോഡീകരികൃതമാവാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, അബൂബ ക്കര്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഏടുകളില്‍ എഴുതിവെക്കേണ്ടി വന്നത് പോലെയോ ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ മുസ് ഹഫുകളുടെ പകര്‍പ്പ് കോപ്പികള്‍ തയ്യാറാക്കേണ്ടി വന്നത് പോലെയോ ഉള്ള ഒരാവശ്യവും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ല. മുസ്ലിംകളുടെ ഏറ്റവും ശോഭന കാലമായിരുന്നു അത്. ഹാഫിളുകള്‍ ധാരാളമുണ്ടായിരുന്നു. ഫിത്നയും നിര്‍ഭയം. മാത്രമല്ല, എഴുത്തുപകരണങ്ങള്‍ അത്ര സാര്‍വത്രികവുമായിരുന്നില്ല.
രണ്ടാമതായി, ഖുര്‍ആനിലെ വല്ല സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ എന്ന വഹ്യും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവിടുന്ന്. മൂന്നാമതായി, ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഒറ്റത്തവണയായിട്ടല്ല. പ്രത്യുത, ഇരുപതിലധികം വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായാണ്. നാലാമതായി, ഖുര്‍ആനിലെ അധ്യായങ്ങളുടേയും സൂക്തങ്ങളുടേയും ക്രമം അവയുടെ അവതരണത്തിന്‍റെ ക്രമത്തിലല്ല. അവതരണങ്ങള്‍ ഒരോ സാഹചര്യങ്ങള്‍ക്കനുസൃതമായിരുന്നു...
_________________________________
No comments:
Post a Comment