Saturday, 22 April 2017

"ഇലാ ഹള്റത്തി പ്രമാണവും വിവേകവും"

✍🏻Siddeequl Misbah

*ഇലാ ഹള്റത്തി പ്രമാണവും വിവേകവും* ♦_____________________♦

*ഇലാഹള് റത്തി പറഞ്ഞ് ഫാത്വിഹയും മറ്റും ഹദ് യ ചെയ്യുന്നത് പ്രാമാണികമായും വിവേകപരമായും ഒരു വിശകലനം*

വിശുദ്ധ ഖുർ ആൻ പാരായണം ചെയ്തോ ദാന ധർമ്മം ചെയ്തോ അംബിയാക്കൾ , ഔലിയാക്കൾ , ശുഹദാക്കൾ, സ്വാലിഹീങ്ങൾ, മാതാപിതാക്കൾ , ഗുരുവര്യർ, ബന്ദുമിത്രാതികൾ തുടങ്ങിയവരുടെ ഹള്റത്തിലേക്ക് ഹദ് യ ചെയ്യലാണല്ലോ ഇലാ ഹള് റത്തി കൊണ്ടുദ്ദേശിക്കുന്നത് , ഇങ്ങനെ ചെയ്യുംബോൾ ഇതിൻ റ്റെ പ്രതിഫലത്തോട് തത്തുല്യമായ ഒന്ന് അവർക്ക് ലഭിക്കുന്നതാണ്

ഇങ്ങനെ ഇലാ ഹള്റത്തി യെ എതിർക്കുന്നവരുടെ പ്രധാന ന്യായം മരണപ്പെട്ടവരിലേക്ക് ഒന്നും ചേരുകയില്ല എന്നാണ് ഇതിന്ന് ഇക്കൂട്ടർ ഓതാറുള്ള ആയത്ത്

*وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ*

"മനുഷ്യന് അവന്‍ സഅ് യ് ചെയ്തതല്ലാതില്ല" എന്ന ആയത്താകുന്നു

⏬എന്നാൽ ആയത്തിന്റെ ആശയം എന്താണെന്ന് നമുക്ക് പഠിപ്പിച്ച് തരേണ്ട ഹബീബ് സ്വ യുടെ തിരുസുന്നത്ത് നോക്കാം ആദ്യമായി ബുഖാരിയിൽ നിന്ന് തന്നെ

١٣٨٨ - حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ، حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، قَالَ: أَخْبَرَنِي هِشَامُ بْنُ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ أُمِّيافْتُلِتَتْ نَفْسُهَا، وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ، فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا؟ قَالَ: «نَعَمْ»

"ഒരു മനുഷ്യൻ പറഞ്ഞു നബിയേ എൻ റ്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടിരിക്കുന്നു വസ്വിയ്യത്ത് ചെയ്തിട്ടില്ല, സംസാരിക്കാൻ ഒത്തിരുന്നെങ്കിൽ സ്വദഖ ചെയ്തിരുന്നേനെ  എന്നാണ് എന്റെ ധാരണ ഇനി ഞാനിപ്പോൾ അവർക്ക് വേണ്ടി സ്വദഖ ചെയ്താൽ അവർക്ക് കൂലി കിട്ടുമോ ? നബി സ്വ പറഞ്ഞു അതെ !!!!!! (ബുഖാരി)

☝🏻🔽മുകളിൽ പറഞ്ഞ ആയത്തിന്റെ ആശയം മരണപ്പെട്ടവരിലേക്ക് ഒന്നും എത്തുകയില്ല അവർ പ്രവർത്തിച്ചതല്ലാതെ എന്ന വാദമാണെങ്കിൽ തീർത്തും ഹദീസുകൾക്കെതിരായ വാദം മാത്രമാകുന്നു കാരണം മുത്ത് നബി സ്വ കൊടുക്കുന്ന മറുപടി نعم എന്നാകുന്നു, അപ്പോൾ ما سعى എന്ന ഖുർ ആനിൽ പറഞ്ഞത് كونه مؤمنا ഒരാളുടെ
സഅ് യ്  അയാളുടെ ഈമാൻ തന്നെ , ഈമാൻ സമ്പാദിച്ചാൽ മാത്രമേ ഒരു മനുഷ്യന്ന് എന്തെങ്കിലും രക്ഷയുള്ളൂ എന്നതാണ് അല്ലാതെ അവർക്ക് വേണ്ടി നാം പേര് പറഞ്ഞോ അല്ലാതെയോ ഖുർ ആനോ മറ്റോ ഹദ് യ ചെയ്താൽ അവരിലേക്ക് അതിൻ റ്റെ പ്രതിഫലം ചേരുകയില്ലാ എന്നതല്ല

മരണപ്പെട്ടവർക്ക് പ്രതിഫലം കിട്ടുന്നതിലെ അഭിപ്രായ വ്യത്യാസം അവരിലേക്ക് ദുആ ചെയ്ത് ഹദ് യണോ വേണ്ടയോ   എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമാകുന്നു അല്ലാതെ മരണപ്പെട്ടവർക്ക് ഒരിക്കലും  പ്രതിഫലം കിട്ടുകയില്ല  എന്നതല്ല ധാരാളം തെളിവുകൾ ഉണ്ടെങ്കിലും പ്രധാന രണ്ട് തെളിവുകൾ കൂടി ഉദ്ധരിക്കാം

وَأخرج أَحْمد والحكيم التِّرْمِذِيّ وَالطَّبَرَانِيّ وَالْبَيْهَقِيّ عَن جَابر بن عبد الله قَالَ لما دفن سعد بن معَاذ سبح النَّبِي صلى الله عَلَيْهِ وَسلم وَسبح النَّاس مَعَه طَويلا ثمَّ كبر وَكبر النَّاس ثمَّ قَالُوا يَا رَسُول الله لم سبحت قَالَ لقد تضايق على هَذَا الرجل الصَّالح قَبره حَتَّى فرج الله عَنهُ

☝🏻സ അ്ദ് റ വിനെ മറമാടിയപ്പോൾ നബി സ്വ അവിടെ നിന്ന് കൊണ്ട് ദിക്റ് ചൊല്ലുന്നതാണ് മുകളിൽ കൊടുത്ത ഹദീസ്, മരണത്തോടെ ബന്ധം കഴിഞ്ഞു എങ്കിൽ ഈ ദിക്റ് ചൊല്ലുന്നതിലെന്തർഥം! സ അ്ദ് റ ചെയ്തതിന്റെ കൂലി അദ്ദേഹത്തിന്ന് കിട്ടും അത്ര തന്നെ !! നബി സ്വ ദിക്റ് ചൊല്ലിയ വകയിൽ നിന്ന് അദ്ദേഹത്തിന്ന് എന്തെങ്കിലും നേട്ടമോ കോട്ടമോ കിട്ടുകയില്ലാ എന്നാണ് പുത്തൻ വീക്ഷണമെങ്കിൽ നബി സ്വ ദിക്റ് ചൊല്ലിയത് വെറുതെയാണെന്നായിരിക്കും പുത്തൻ വാദികളുടെ വിശ്വാസം കഷ്ടം തന്നെ !!!!

*ഹബീബ് സ്വ യുടെ ജനാസ കട്ടിലിൽ വെച്ച് കഴിഞ്ഞപ്പോൾ അബൂബക്കർ സിദ്ധീഖ് റ പ്രത്യേകമായി കൂട്ട ദുആ നടത്തിയതാണ് സുന്നികൾ ഇന്നും മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്ത് ജനാസ കട്ടിൽ വെച്ചതിന്ന് ശേഷം അൽ ഫാത്വിഹ വിളിച്ച് കൂട്ട ദുആ നടത്തുന്നത്*

അത് പോലെത്തന്നെ

*وَكَانَ شَيخا مُسْندًا صَالحا سعيدا كثير المال وَهُوَ الذى قَرَأَ عَن النبى صلى الله عَلَيْهِ وَسلم (اثنتى عشرَة ألف ختمة*

ഇമാം ബുഖാരി മുസ്ലിം (റ:അ) യുടെ ഉസ്താദായ മുഹമ്മദ് ബ്നു ഇസ് ഹാഖ് (റ) ഹബീബായ സ്വ ക്ക് വേണ്ടി 12000 ഖത്മുൽ ഖുർ ആൻ ഓതിയത് 18 കിതാബുകളുടെ നഖ്ലുകളോടെ ഉദ്ധരിക്കാൻ സാധിക്കും ഇതൊക്കെ വെറുതെയായിട്ടുള്ള ഒരു പ്രവർത്തിയായി കാണാൻ കഴിയുമോ ????

*IMP POINT-*
മരിച്ചവരിലേക്ക് ജീവിച്ചിരിക്കുന്നവരിൽ നിന്ന് ഒന്നും ചേരില്ല എന്ന് വിശ്വസിക്കുന്ന പുത്തൻ വാദികൾ മയ്യിത്തിനെ താങ്ങിപ്പിടിച്ച് മയ്യിത്ത് നിസ്കാര വേദിയിലേക്ക് കൊണ്ട് വരുന്നത് വിരോധാഭാസമാണ് , നിസ്ക്കരിച്ചത് കൊണ്ട് മയ്യിത്തിന്ന് വല്ല ഗുണവുമുണ്ട് എന്ന് അവർക്ക് അഭിപ്രായമില്ല. കാരണം
*وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى*ٰ
യ്ക്ക് അവർ നൽകുന്ന ദുർവ്യാഖ്യാനം തന്നെ , പിന്നെ ഗുണമത്രയും നിസ്ക്കരിക്കുന്നവർക്കാണ് . നിസ്ക്കരിക്കുന്നവർക്ക് ഗുണം കിട്ടാൻ മരിച്ചവനെ ചുമന്ന് നടക്കണോ ? അയാളെ വിട്ട് നിസ്ക്കരിക്കുന്നവർക്ക് എപ്പോൾ നിസ്ക്കരിച്ചാലും മതിയല്ലോ !!!!

ഇനി മയ്യിത്തിന്ന് വേണ്ടി ജീവിച്ചിരിക്കുന്നവർ
اللهم اغفر له وارحمه
എന്ന് പ്രാർത്ഥിക്കുന്നത്
മയ്യിത്തിലേക്ക് ജീവിച്ചിരിക്കുന്നവർ ചേർക്കലല്ല എന്നാണ് വാദമെങ്കിൽ ഇവിടെ പ്രാർത്ഥനാ ഫലമായി ചേരലുണ്ടൊ ? എന്നാണ് ചോദിക്കാനുള്ളത് ? മയ്യിത്തിലേക്ക് മഗ്ഫിറത്തും മർഹമത്തും ചേരലുണ്ടൊ ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ മയ്യിത്തിന്ന് കിട്ടാതെ കിടന്നതിനെ ജീവിച്ചിരിക്കുന്നവർ കിട്ടിച്ച് കൊടുക്കുകയല്ലേ ചെയ്തത്.

ഇനി മയ്യിത്ത് നിസ്ക്കാരത്തിൽ  اللهم اغفر له
പറഞ്ഞത് കൊണ്ടൊന്നും മയ്യിത്തിലേക്ക് മഗ്ഫിറത്ത് ചേരാൻ പോകുന്നില്ല എന്നാണ് വാദമെങ്കിൽ പിന്നെന്തിനാണ് നിസ്ക്കരിച്ച് സമയം കളയുന്നത്

മഗ്ഫിറത്തിനെ ചേർത്തത് അല്ലാഹുവാണെന്നും നിസ്ക്കരിക്കുന്നവർ ചേർക്കാൻ പ്രാർത്ഥിക്കുക മാത്രമേ  ചെയ്തിട്ടുള്ളൂ എന്നാണ് വാദമെങ്കിൽ
👇🏻
اللهم او صل مثل ثواب യിലും
  ☝🏻
അത് തന്നെയല്ലേ ഉള്ളൂ കൂലിയെ ചേർക്കുന്നത് അല്ലാഹു തന്നെയാണല്ലോ . ജീവിച്ചിരിക്കുന്നവൻ ചേർക്കാൻ ആവശ്യപ്പെടുകയല്ലേ ചെയ്യുന്നത് , ചുരുക്കത്തിൽ പുത്തനാശയക്കാർക്ക് മയ്യിത്ത് നിസ്ക്കാരം ഒരു നിരർത്ഥക ചടങ്ങ് മാത്രമായിരിക്കും

♦♦♦♦♦♦♦♦
ഇനി ഇന്നാലിന്ന പേരെടുത്ത് കൊണ്ട് അതായത് നാം ഇപ്പോൾ ഇലാ ഹള്റത്തി  എന്ന് പറഞ്ഞ് കൊണ്ടുള്ള ഹദ് യ മുത്ത് നബി സ്വ അംഗീകരിച്ചിട്ടുണ്ടൊ  എന്ന് നോക്കാം


يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْدٍ

[حكم الألباني] : حسن

യാ റസൂലള്ളാഹ് സഹ് ദിന്റെ ഉമ്മ മരണപ്പെട്ടിരിക്കുകയാണ് ഏത് സ്വദഖയാണ് കൂടുതൽ സ്രേഷ്ടമായത് ? നബി സ്വ പറഞ്ഞു വെള്ളമാണ് !! അപ്പോൾ സഹ്ദ് റ ഒരു കിണർ കുഴിച്ച് ഇപ്രകാരം പറഞ്ഞു  ഞാൻ കുഴിപ്പിച്ച ഈ  കിണർ (هَذِهِ لِأُمِّ سَعْدٍ) ഇത് സഹ് ദിൻ റ്റെ ഉമ്മാക്കുള്ളതാണ്

മറ്റൊരു ഹദീസ് നോക്കുക

عَنْ عَائِشَةَ، أَوْ عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يُضَحِّيَ اشْتَرَى كَبْشَيْنِ عَظِيمَيْنِ، سَمِينَيْنِ أَمْلَحَيْنِ أَقْرَنَيْنِ، مَوْجَيَيْنِ (١) فَيَذْبَحُ (٢) أَحَدَهُمَا عَنْ أُمَّتِهِ مِمَّنْ شَهِدَ بِالتَّوْحِيدِ، وَشَهِدَلَهُ بِالْبَلَاغِ، وَذَبَحَ الْآخَرَ عَنْ مُحَمَّدٍ صَلَّى الله ُعَلَيْهِ وَسَلَّمَ، وَآلِ مُحَمَّدٍ "

നബി സ്വ ഉളിഹിയ്യത്ത് അറക്കാനിദ്ദേശിക്കുംബോൾ തടിച്ച വെളുപ്പ്നിറത്തിൽ കറുപ്പ് കലർന്ന കൊമ്പുള്ള രണ്ട് ആടുകളെ വാങ്ങി ഒന്നിനെ തൗഹീദ് കൊണ്ട് സാക്ഷ്യം വഹിച്ച തന്റെ സമുദായത്തിന്റെ പേരിലും  രണ്ടാമത്തേതിനെ നബി സ്വ യുടെയും കുടുംബത്തിന്റെയും പേരിലും അറുത്ത് കൊടുത്തിരുന്നു (മുസ്നദ് അഹ്മദ്)

അറുക്കുന്ന സമയത്ത് നബി സ്വ ഇപ്രകാരം പറയുമായിരുന്നു

بِسْمِ اللَّهِ، واللَّهُ أَكْبَرُ، اللَّهُمَّ مِنْكَ، وَلَكَ عَنْ مُحَمَّدٍ، وَأُمَّتِهِ»
"അല്ലാഹുവിന്റെ നാമം സ്മരിച്ച് ഞാൻ അറുക്കുന്നു അല്ലാഹു ഉന്നതനാണ് അല്ലാഹുവേ നിന്നിൽ നിന്ന് നിനക്ക് വേണ്ടി മുഹമ്മദ് നബി സ്വ യുടെയും തന്റെ സമുദായത്തിന്റേയും പേരിൽ ഞാനിതാ അറവ് നടത്തുന്നു , (മുസ്നദ് അഹ്മദ്)

*(اللَّهُمَّ مِنْكَ، وَلَكَ عَنْ مُحَمَّدٍ، وَأُمَّتِهِ). ( هذه أم سعد)*
എന്നീ ഹദീസിൽ വന്ന പ്രയോഗങ്ങൾ ഇലാ ഹള്റത്തിയുടെ ആശയങ്ങളാണ്

ഇനി ഇലാ ഹള്റത്തിയെ എതിർക്കുന്നവർ
മരണപ്പെട്ടവർക്കും ജീവിച്ചിരിക്കുന്നവർക്കുമിടയിൽ ഒരു കണക്ഷനും ഇല്ലാ , മരണത്തോടെ എല്ലാം മുറിഞ്ഞ് പോകുന്നു എന്ന വാദമാണെങ്കിൽ ഈ ബുഖാരിയിൽ ഉദ്ധരിച്ചഹദീസിനെയൊക്കെ പാടെ തള്ളിക്കളയേണ്ടി വരുമോ
🔷
 حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، قَالَ: حَفِظْنَاهُ مِنْ عَمْرٍو، عَنْ طَاوُسٍ: سَمِعْتُ أَبَا هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " احْتَجَّ آدَمُ وَمُوسَى، فَقَالَ لَهُ مُوسَى: يَا آدَمُ أَنْتَ أَبُونَا خَيَّبْتَنَا وَأَخْرَجْتَنَا مِنَ الجَنَّةِ، قَالَ لَهُ آدَمُ: يَا مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ، وَخَطَّ لَكَ بِيَدِهِ، أَتَلُومُنِي عَلَى أَمْرٍ قَدَّرَهُ اللَّهُ عَلَيَّ قَبْلَ أَنْ يَخْلُقَنِي بِأَرْبَعِينَ سَنَةً؟ فَحَجَّ آدَمُ مُوسَى، فَحَجَّ آدَمُ مُوسَى " ثَلاَثًا

മൂസാ നബി (അസ) യും ആദം നബി (അസ) തമ്മിൽ വാഗ്വാദം നടന്നു (ബുഖാരി)
വഫാത്തായ ആദം നബിയാണ് മൂസാ നബിയുമായി വാഗ്വാദം നടക്കുന്നത്
🔷
അത് പോലെ മൂസാ നബി (അസ) ജീവിത കാലത്തുള്ള നബി സ്വ യെ അവിടത്തേക്ക് അല്ലാഹു സമ്മാനമായി കൊടുത്ത അമ്പത് വഖ്ത് നിസ്ക്കാരം അഞ്ച് വഖ്തായി  കുറച്ച് കിട്ടാൻ നേരിട്ട് വന്ന്  സഹായിക്കുന്നു
🔷
ഇതിൽ നിന്നൊക്കെ സത്യ വിശ്വാസികളുടെ  മരണവും  ജീവിതവും സമമാണെന്ന ഖുർ ആനിക വചനം യാഥാർത്ത്യമാകുന്നതോടൊപ്പം മരിച്ച് കഴിഞ്ഞാൽ എല്ലാം തീർന്നു പിന്നെ ഒരു കണക്ഷനും ഇല്ലാ എന്ന പുത്തൻ വാദികളുടെ ജൽപ്പനങ്ങളും നിഷ്ഫലമാകുന്നു. 
🔷
അത് പോലെ മറ്റൊരു ഹദീസ് ബുഖാരിയിൽ നിന്ന് തന്നെ നോക്കൂ

وَمَنْ رَآنِي فِي المَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لاَ يَتَمَثَّلُ فِي صُورَتِي، 

എന്നെ ആരെങ്കിലും സ്വപ്നത്തിൽ ദർശിച്ചാൽ അവൻ എന്നെത്തന്നെയാണ് സന്ദർശിച്ചത് . കാരണം പിശാച് എന്റെ രൂപം പ്രാപിക്കില്ല (ബുഖാരി)
🔷
ജീവിച്ചിരിക്കുമ്പോഴാണല്ലോ സ്വപ്നം കാണുക . ജീവിച്ചിരിക്കുന്നവർക്ക് അശയ വിനിമയ മാർഗങ്ങളിലൊന്നാണ് കിനാവ് കാണൽ. ഈ സിസ്റ്റം പ്രവർത്തിപ്പിച്ച് നബി (സ്വ) ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടുമെന്നാണ് മേൽ ഹദീസ് തെളിയിക്കുന്നത്. പിശാചിന്ന് നബി (സ്വ) യുടെ വേഷം സ്വീകരിക്കുക അസാധ്യമാവുകയാൽ രംഗത്ത് പ്രവാചകൻ തന്നെയാണെന്നുറപ്പ്. ജീവിച്ചിരിക്കുന്നവന്റെ ഇൻഫർമേഷൻ ലൈനിൽ വഫാത്തായ പ്രവാചകൻ എങ്ങനെ വരുന്നു എന്നാണ് പുത്തൻ വാദിക്ക് പിടുത്തം കിട്ടാത്തത് പാവം!!!!!!!!!
🔻🔻🔻🔵🔻🔻🔻
"ഇലാ ഹള്റത്തി ഒന്ന് വിവേകപരമായി ചിന്തിക്കാം"
____________________
🔽
മരണപ്പെട്ട സാധാരണക്കാരുടെ റൂഹിലേക്ക് ഫാത്വിഹയും മറ്റും ഓതി കൂലി എത്തിക്കുന്നതും മരിച്ച് പോയ മഹാത്മാക്കളിലേക്ക് മെസ്സേജുകൾ എത്തിക്കുന്നതും മനസ്സിലാക്കാൻ ഇന്നത്തെ കണ്ട് പിടിത്തങ്ങളുമായി ഇടപഴുകുമ്പോൾ ഒട്ടും പ്രയാസം വരുന്നില്ല. ഈ-മെയിൽ മാർഗ്ഗേണ മെസ്സേജുകൾ കൊടുക്കുന്ന പോലെയുള്ളതാണ് നമ്മുടെ  "ഇലാ ഹള്റത്തി" ഫാതിഹ ഓതിയ ശേഷം താൻ ഉദ്ദേശിച്ച ഖബറാളിയുടെ പേര് പറഞ്ഞ് പോസ്റ്റ് ചെയ്താൽ അതേ മൈക്രോ സെക്കന്റിൽ കൂലി മറുകക്ഷിക്ക് ലഭിക്കുകയായി. ഇന്റർനെറ്റിന്റെ തരംഗങ്ങൾക്കില്ലാത്ത വേഗതയാണ് ഫാത്വിഹയുടെയും യാസീനിന്റേയും കൂലി തരംഗങ്ങൾക്ക്. മലയും കാടും കൂട്ടിമുട്ടി പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഈ-മെയിൽ മെസ്സേജുകൾ യഥാർത്ത കേന്ദ്രത്തിൽ ചെന്ന് തറക്കുന്ന പോലെ ഇലാ ഹള്റത്തി എന്ന പോസ്റ്റിംഗ് വഴി مثل ثواب കളും മറ്റ് മെസ്സേജുകളും യഥാർത്ത കേന്ദ്രങ്ങളിൽ ചെന്ന് തറക്കും , മലയും കാടും കിലോമീറ്ററും പ്രശ്നമല്ല. ശരീരത്തിൽ വ്യാപിച്ച് കിടക്കുന്ന വിഷത്തെ ഇറക്കിവിടാൻ പോന്നതാണ് ഫാത്വിഹയുടെ ശബ്ദ തരംഗവും ലിഖിത തന്മാത്രകളും . പിശാചിനെ വിരട്ടാൻ പോന്നതാണ് ആയത്തുൽ കുർസിയ്യ് തരംഗം . മൈലുകൾ അപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് വാങ്കിന്റെ പ്രതികരണ ശേഷി . ഉച്ചത്തിലുള്ള കീഴ്വായുമായി  പിശാച് വാങ്ക് കേൾക്കുമ്പോൾ ഓടുന്നത് പത്തോ ഇരുപതോ മൈൽസ് അപ്പുറത്തല്ല. അതിലും കൂടുതലാണ് . ആരുടെയും ഈ-മെയിൽ അഡ്രസ്സിൽ പോസ്റ്റ് ചെയ്യാതെ തന്നെ വിടുന്ന വാങ്കിന്റെ വ്യാപന പരിധിയാണ് ഈ പറഞ്ഞത്. എന്നിരിക്കേ ഭൂമിയിലൊ ആകാശത്തോ മറ്റോ കേന്ദ്രത്തിലേക്ക് ഈ-മെയിൽ അഡ്രസ്സിൽ ഫാത്വിഹയും യാസീനും സ്വലാത്തും തഹ് ലീലും മറ്റും പോസ്റ്റ് ചെയ്താൽ ആ തരംഗങ്ങളുടെ ഡെലിവറി തത്സമയം കഴിയും എന്ന് വിശ്വസിക്കാത്തവൻ പുത്തൻ നൂറ്റാണ്ടിൽ ജീവിക്കാനർഹനാണോ ? അല്ല പുത്തൻ വാദി സത്യത്തിൽ പഴഞ്ചൻ ആണ്ടനാണ്. നവയുഗത്തിന്റെ തുടിപ്പറിയാത്തവർ‌‌
🔽
അത് പോലെ

ومن ينادي اسمي الفا بخلوته عزما بهمته صرما لغفوته اجبته مسرعا من اجل دعته فليدع يا عبد القادر محى الدين

തുടങ്ങിയ മുഹ്യദ്ദീൻ ശൈഖ് റ വിനെ വിളിക്കുന്ന വരികളൊന്ന് മനസ്സിലാക്കുക
🔽
മുഹ്യദ്ദീൻ ശൈഖ് റ വഫാതായിപ്പോയിട്ടുണ്ട് മഹാനവർകളിലേക്ക് ഫാത്വിഹയുടേയും യാസീനിന്റേയും ഖത്മിന്റേയും മിസ് ല് സവാബ് പോസ്റ്റ് ചെയ്യാം .
*اللهم او صل مثل ثواب*
നാഥാ നീ എത്തിക്കൂ. ഇത്രയും മതി പോസ്റ്റിംഗിന്ന്. കോഴിയേയും ആടിനേയും അറുത്ത് മാംസ വിതരണം നടത്തിയാൽ കിട്ടുന്ന സവാബിന്റെ  തുല്യവും ഇങ്ങനെ പോസ്റ്റ് ചെയ്യാവുന്നതാണ്. അവയും കുറിക്ക് തന്നെ ചെന്ന് നിൽക്കും . വഴിയിൽ തങ്ങില്ല അഡ്രസ്സ് തെറ്റി ചെന്ന് ചേരില്ല. ദുബൈയിൽ ചില ഇന്ത്യാഗവണ്മെന്റ് അംഗീക്ർത ബാങ്കുകളിൽ ചെന്ന് മാനേജറോട് തന്റെ കേരളത്തിലേ വീടും ഭാര്യയുടെ പേരും പറഞ്ഞാൽ മതി. താൻ ആവശ്യപ്പെട്ട തുക തൽക്ഷണം റിക്കാർഡിലായി വീട്ടിലെത്തും . ഭാര്യ വീട് വിട്ടിറങ്ങേണ്ടതില്ല . ഈ ബാങ്ക് മാനേജറേക്കാൾ ഉയർന്നതാണ് അല്ലാഹു.
🔽
മുഹ്യദ്ദീൻ ഷൈഖ് റ വിനെ വിളിച്ചിട്ടാണ് മെസ്സേജുകൾ കൊടുക്കാനുള്ളതെങ്കിൽ അതിന്ന് പല വിധ സംവിധാനങ്ങളുണ്ട്. ഒറ്റ വിളിക്കുക , ആയിരം വിളിക്കുക, മനസ്സ് കൊണ്ട് മാത്രം വിളിക്കുക , 12 റക് അത്ത് അല്ലാഹുവിന്ന് വേണ്ടി നിസ്ക്കരിച്ച് കൊണ്ട് വിളിക്കുക, ബാഗ്ദാദിന്ന് നേരെ തിരിഞ്ഞ് വിളിക്കുക, ഏതാനും അടി കാൽ വെപ്പുകൾ നടത്തി അവക്കിടയിൽ  നിശ്ചിത എണ്ണം പേര് വിളിക്കുക , പേര് പലതുള്ളവ ഓരോന്നായി മാറി വിളിക്കുക, എന്നിവയെല്ലാം മെസ്സേജ് കൊടുക്കാനുള്ള സംവിധാനങ്ങളാണ് . ഒരു സംവിധാനം സ്ഥാപിതമായതിന്റെ പേരിൽ മറ്റ് സംവിധാനം പാടില്ലെന്ന് ധരിക്കരുത്. 
🔽
കോഴിക്കോട് പട്ടണത്തിലുള്ള ഒരാൾക്ക് അങ്ങ് മലപ്പുറത്തുള്ള  ഒരാളെ വിളിച്ച് ഒരു മെസ്സേജ് കൊടുക്കാൻ മൊബൈലിൽ വിളിക്കാം, ജില്ലകൾ തമ്മിൽ അടുപ്പത്തിന്റെ പേരിൽ അനുവദിച്ച  ലോക്കൽ കോളായി വിളിക്കാം , എസ് ടി ഡി ആയിട്ട് വിളിക്കാം , പേജറിൽ അടിക്കാം , നേരിൽ മുഖാമുഖം കണ്ട് കൊണ്ട്  വിളിക്കാം ,

🔽☝🏻ഇതൊക്കെ മനുഷ്യൻ കണ്ട്പിടിച്ച ആധുനിക ടെക്നോളജിയിലൂടെയാണെങ്കിൽ ഇതിലേക്കാളേറെ മഹത്വമുള്ള അല്ലാഹുവിന്റെ മഹത്തുക്കളിൽ പ്രധാനിയായ മുഹ്യദ്ദീൻ ഷൈഖ് റ വിനെ ഒറ്റത്തവണയോ ആയിരം തവണയോ ആയി വിളിച്ച് കൊണ്ട്  ആത്മീയമായി ഒരു മെസേജ് കൊടുത്താൽ അത് അവിടെ എത്തുകയില്ല എന്ന് വാദിക്കുന്നത് ബുദ്ധി വികാസം ഇല്ലാത്തത് കൊണ്ടും അല്ലാഹുവിന്റെ ഖുദ് റത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടുമാണ് .

🔽ഇലാ ഹള്റത്തിയുടെ പ്രാമാണിക വിശദീകരണവും വിവേകപരമായി എങ്ങനെ നമുക്കതിനെ മനസ്സിലാക്കാമെന്നതിനെപ്പറ്റിയുള്ളതാണ് മുകളിൽ പറഞ്ഞിട്ടുള്ളത് അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ___________

വായിച്ചവർ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുമല്ലോ (Don't Edit) 👍🏻

അവലംബം (സുന്നത്ത് ജമാ അത്ത് ഒരു ക്ലാസ് ഡയറി - ബഷീർ ഫൈസി വെണ്ണക്കോട് , ഇസ്ലാമിക വിശ്വാസ കോശം)

✍🏻 സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
 
👇🏻🔎 വിജ്ഞാനം വിരൽ തുമ്പിൽ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം"  ബ്ലോഗ് സന്ദർശിക്കുക☝🏻
______________✍🏻✍🏻💐
 

 

No comments:

Post a Comment