Friday, 11 November 2016

നബിദിനാഘോഷം വിമർശനങ്ങൾക്ക് കാരണം അജ്ഞതയാണ്

നബിദിനാഘോഷം വിമർശനങ്ങൾ അജ്ഞതയിൽ നിന്ന് മാത്രം
________________________________

സ്വഹാബിമാരും ഇമാമുമാരും നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയും സ്‌നേഹ പ്രകടനം നടത്തുകയും ചെയ്തിരുന്നു. റബീഉല്‍ അവ്വല്‍ എന്ന പ്രത്യേക സമയത്തേക്ക് നിശ്ചയിച്ചത് കൊണ്ട് മാത്രം അത് അനിസ്‌ലാമികമായി മാറുമോ? എങ്കില്‍ ഇന്ന് നിസ്തര്‍ക്കിതം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, പ്രബോധന പ്രവര്‍ത്തനങ്ങളെ നമുക്കെങ്ങനെ ന്യായീകരിക്കാന്‍ കഴിയും? വിദ്യാഭ്യാസവും പ്രബോധനവും സമയ ക്രമമില്ലതെയാണ് നബി(സ്വ)യും സ്വഹാബിമാരും നിര്‍വഹിച്ചിരുന്നത്. ഇന്ന് മതവിദ്യാഭ്യാസം പോലും നിശ്ചിത സമയ പരിധി നിര്‍ണയിച്ചു കൊണ്ട് നിര്‍വഹിക്കപ്പെടുന്നു:

അപ്പോൾ‌ സമയ പരിധി നിശ്ചയിച്ച കാരണം കൊണ്ട് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമൊക്കെ ഈ നബിദിനാഘോഷ വിരോധികൾക്ക് ബിദ് അത്തും , അനിസ്ലാമികവുമാവുകയില്ലേ?

നബി(സ്വ)യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം  വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്.

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബി(സ്വ)യുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ  സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം  സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു:

അതിനു മുമ്പ് നബി(സ്വ)യുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.

ഇമാമുമാരുടെ നിലപാട്
നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാഥ്വികരും  അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു….

No comments:

Post a Comment